വേങ്ങരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എൻ.എ ഖാദര്‍ വിജയിച്ചു.23310 വോട്ടിനാണ് ഖാദര്‍ എല്‍.ഡി.എഫിലെ പി.പി ബഷീറിനെ പരാജയപ്പെടുത്തിയത്.അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിലേക്കാൾ 18000 ത്തോളം വോട്ടിന്റെ കുറവാണ് യു.ഡി.എഫിന് കിട്ടിയത്.നിയമസഭാതിരഞ്ഞെടുപ്പിലേക്കാൾ 15000 ത്തോളം വോട്ടിന്രെ കുറവും.
ആകെ പോൾ ചെയ്ത 122623 വോട്ടുകളില്‍ 65227 വോട്ടുകൾ യു.ഡി.എഫിന് ലഭിച്ചപ്പോൾ,41917 വോട്ടുകളാണ് എല്‍.ഡി.എഫിന് ലഭിച്ചത്.8648 വോട്ടുകളുമായി എസ്.ഡി.പി.ഐ മൂന്നാം സ്ഥാനത്തെത്തി.ബി.ജെ.പി ക്ക് 5728 വോട്ടുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു.
2016ല്‍ സി.പി.എമ്മിലെ പി.പി. ബഷീറിനെ 38,057 വോട്ടുകള്‍ക്ക് പി.കെ. കുഞ്ഞാലിക്കുട്ടി പരാജയപ്പെടുത്തിയിരുന്നു. ഇ. അഹമ്മദിന്റെ വേര്‍പാടിനെ തുടര്‍ന്ന് ഏപ്രിലില്‍ നടന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ വേങ്ങര മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് 40,529 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു.
വേങ്ങരയുടെ ചരിത്രത്തിലെ മികച്ച മത്സരം കാഴ്ചവയ്ക്കാനായെന്ന ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ്.