കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വെള്ളൂര്‍ എച്ച് എന്‍ എല്ലിലെ തൊഴിലാളികള്‍ക്ക് 8 മാസമായി ശമ്ബളം മുടങ്ങിയിട്ട് . പ്രവര്‍ത്തന മൂലധനത്തിന്റെ അഭാവം മൂലം ഉല്‍പ്പാദനം വീണ്ടും നിലച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ കമ്ബനി ഗേറ്റില്‍ തൊഴിലാളികൾ കൂട്ടധര്‍ണ സംഘടിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയെ തുടര്‍ന്ന് വെള്ളൂര്‍ എച്ച്‌എന്‍എല്ലിലെ തൊഴിലാളികള്‍ക്ക് ശമ്ബളമില്ലാതായിട്ട് എട്ടു മാസമായി.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ 4 മാസക്കാലത്തെ സ്റ്റേ പിന്‍വലിച്ച് മാസങ്ങളായിട്ടും ഉല്‍പ്പാദനം പുനരാംരംഭിക്കുവാനായിട്ടില്ല. പ്രവര്‍ത്തന മൂലധനം അനുവദിച്ച് ഫാക്ടറി പ്രവര്‍ത്തനം പുനരാരംഭിക്കുക, ശമ്ബള കുടിശിക വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളികള്‍ സമരമുഖത്ത് മുന്നോട്ടുവയ്ക്കുന്നത്.
എച്ച്‌എന്‍എല്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയപ്പോള്‍ ലേലത്തില്‍ പങ്കെടുക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ജീവിതം പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്ബോഴും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സഹായങ്ങളാണ് ഈ കമ്ബനിയിലെ തൊഴിലാളികള്‍ക്ക് പ്രതിസന്ധികള്‍ക്കിടയിലും ഏക പ്രതീക്ഷ.













