വിഎസിന്റെ ഓഫീസ് ഐഎംജിയില്‍ത്തന്നെ മതിയെന്ന് മുഖ്യമന്ത്രി

ഭരണപരിഷ്കാര കമ്മീഷന്‍ ഓഫീസ് ഐഎംജിയില്‍ തന്നെ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണപരിഷ്കാര കമ്മീഷന് ഓഫീസ് നല്‍കുന്നത് സംബന്ധിച്ച്‌ ചീഫ് സെക്രട്ടറി അഭിപ്രായമാരാഞ്ഞ സാഹചര്യത്തിലാണ് മുന്‍ തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ അറിയിച്ചത്. ഐഎംജിയില്‍ ഓഫീസ് തയ്യാറാക്കുന്നതിന് 70 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
സെക്രട്ടറിയേറ്റിലോ സെക്രട്ടറിയേറ്റ് അനക്സിലോ ഓഫീസ് വേണമെന്ന വി.എസ് അച്യുതാനന്ദന്റെ ആവശ്യം നേരത്തെ തന്നെ മന്ത്രിസഭ തള്ളിയിരുന്നു.

ഐഎംജിയില്‍ ഓഫീസ് അനുവദിക്കാമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഓഫീസ് അനുവദിക്കുന്നത് സംബന്ധിച്ച്‌ വി എസ് ചീഫ് സെക്രട്ടറിയ്ക്ക് കത്തെഴുതിയിരുന്നു.
ഐഎംജിയില്‍ ഓഫീസും മറ്റു സൗകര്യങ്ങളും ഒരുക്കുന്നതിന് സര്‍ക്കാര്‍ 70 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതിനുള്ള കരാറും നല്‍കിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ ഓഫീസ് ഐഎംജിയിലേയ്ക്ക് മാറ്റാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
എംഎല്‍എ ഹോസ്റ്റലിലെ മുറിയിലായിരുന്നു ഭരണപരിഷ്കാര കമ്മീഷന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ താമസത്തിനുവേണ്ടിയുള്ള മുറി ഓഫീസായി ഉപയോഗിക്കാന്‍ കഴിയില്ലെന്നും മുറി ഒഴിയണമെന്നും സ്പീക്കര്‍ വിഎസിനോട് ആവശ്യപ്പെട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *