രാഷ്ട്രീയ പ്രഖ്യാപനവുമായ് പ്രകാശ് രാജ്; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായ് മത്സരിക്കും

ബെംഗളൂരു: തെന്നിന്ത്യന്‍ സൂപ്പര്‍ താരം പ്രകാശ് രാജും ഇനി രാഷ്ട്രീയത്തിലേക്ക്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ് മത്സരിക്കുമെന്ന് താരം ട്വീറ്ററിലൂടെ അറിയിച്ചു. രജനികാന്തിനും കമല്‍ഹാസനും പിന്നാലെ തമിഴ്‌സിനിമാ രംഗത്ത് നിന്ന് രാഷ്ട്രീയ പ്രവേശനം നടത്താന്‍ ഒരുങ്ങിയിരിക്കുകയാണ് പ്രകാശ് രാജും. പുതുവര്‍ഷം ആശംസിച്ചുകൊണ്ടുള്ള ട്വീറ്റിലൂടെയാണ് പ്രകാശ് രാജ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്.

‘2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിങ്ങളുടെ പിന്തുണയോടെ സ്വന്ത്രനായി മത്സരിക്കും, ഏത് മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുക എന്നത് ഉടന്‍ പ്രഖ്യാപിക്കുമെന്നും താരം ട്വീറ്ററില്‍ കുറിച്ചു. മോദി സര്‍ക്കാരിന്റെയും ബിജെപിയുടേയും കടുത്ത വിമര്‍ശകന്‍കൂടിയായ പ്രകാശ് രാജ് അബ് കി ബാര്‍ ജനതാ സര്‍ക്കാര്‍ എന്ന മുദ്രാവാക്യത്തോടെയാണ് ട്വീറ്റ് പങ്ക് വച്ചിരിക്കുന്നത്. അബ് കി ബാര്‍ മോദി സര്‍ക്കാര്‍ എന്നായിരുന്നു 2014ല്‍ ബിജെപിയുടെ മുദ്രാവാക്യം.

മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ശേഷമാണ് പ്രകാശ് രാജ് ബിജെപിയ്‌ക്കെതിരെ ശക്തമായ വിമര്‍ശനങ്ങളുമായി വേദികളിലെത്തുന്നത്. ട്വിറ്ററിലൂടെയുള്ള രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് പ്രകാശ് രാജിന് മികച്ച പ്രതികരണമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. അതേ സമയം ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമായി നില്‍ക്കുന്നതിനോ പുതിയ പാര്‍ട്ടി ഉണ്ടാക്കുന്നതിനേ സംബന്ധിച്ചോ അദ്ദേഹം സൂചനകള്‍ നല്‍കിയിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *