ന്യൂഡല്‍ഹി: മീ ടൂ ക്യാംപെയിന്‍ കുരക്കില്‍പ്പെട്ട് കേന്ദ്രമന്ത്രി എം ജെ അക്ബറും. സംഭവത്തില്‍ അക്ബറില്‍ നിന്ന് വിശദീകരണം തേടുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിദേശ സന്ദര്‍ശനം വെട്ടിച്ചുരുക്കി തിരികെ വരാന്‍ എം ജെ അക്ബറിനോട് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. അക്ബറിന്റെ വിശദീകരണത്തിന് ശേഷം തുടര്‍നടപടിയുണ്ടായേക്കും. രണ്ട് പേരാണ് അക്ബറിനെതിരെ ആരോപണം ഉന്നയിച്ചത്.
അക്ബര്‍ ലൈംഗിക അതിക്രമം നടത്തിയെന്ന് ഏഷ്യന്‍ ഏജിലെ മുന്‍ മാധ്യമപ്രവര്‍ത്തകയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
ടെലഗ്രാഫ്, ഏഷ്യൻ എയ്‌ജ് തുടങ്ങിയ പത്രങ്ങളുടെ മുൻ എഡിറ്റർ ആയ എം.ജെ. അക്‌ബറിനെതിരെ പ്രമുഖ മാധ്യമ പ്രവർത്തക പ്രിയാരമണിയാണ് ആദ്യം ആരോപണമുന്നയിച്ചത്. പിന്നാലെ നിരവധി വനിതകൾ ലൈംഗിക അതിക്രമ കഥകൾ ട്വിറ്ററിൽ പോസ്‌റ്റു ചെയ്‌തു. പത്രത്തിൽ ജോലിക്കായി വർഷങ്ങൾക്കു മുമ്പ് മുംബയിലെ ഹോട്ടലിൽ അഭിമുഖത്തിനായി വിളിപ്പിച്ച എഡിറ്റർ മോശമായി പെരുമാറിയെന്ന് 2017 ഒക്‌ടോബറിൽ പ്രസിദ്ധീകരിച്ച ‘എന്റെ പുരുഷ മേധാവികൾ’ എന്ന ലേഖനത്തിൽ പ്രിയാരമണി വിവരിച്ചിരുന്നു. അത് അക്‌ബർ ആയിരുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് അവർ വെളിപ്പെടുത്തിയത്.
പിന്നാലെ നിരവധി വനിതാ ജർണലിസ്‌റ്റുകൾ സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തി. 1995ൽ കൊൽക്കത്തയിലെ ഒരു ഹോട്ടലിൽ അടുത്തിടപഴകാൻ ശ്രമിച്ചെന്നും ജോലി വേണ്ടെന്നു വച്ചെന്നും മറ്റൊരു മാധ്യമ പ്രവർത്തക തുറന്നടിച്ചു. മദ്യക്കുപ്പിയുമായി വീട്ടിലേക്ക് വരട്ടെ എന്ന് ചോദിച്ചെന്ന് മറ്റൊരാൾ പറഞ്ഞു. ഫോണിലും നേരിട്ടും ലൈംഗിക ചുവയോടെ സംസാരിച്ച കഥകളും ചിലർ വിവരിച്ചു. മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായി തിളങ്ങി നിന്ന അക്‌ബർ കോൺഗ്രസിലൂടെയാണ് രാഷ്‌ട്രീയ പ്രവേശം നടത്തിയത്. 1989-1991കാലത്ത് ബീഹാറിലെ കിഷൻഗഞ്ച് ലോക്‌സഭാംഗം. 2014 മാർച്ചിൽ ബി.ജെ.പിയിൽ ചേർന്ന് പാർട്ടി വക്താവായി. 2015ൽ രാജ്യസഭാംഗം. 2016 ജൂലായ് മുതൽ വിദേശകാര്യസഹമന്ത്രിയാണ്.
അതേസമയം ലൈംഗിക പീഡന ആരോപണം നേരിടുന്ന വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ രാജിവെക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. എം.ജെ അക്ബര്‍ രാജിവെക്കുകയും അന്വേഷണം നേരിടുകയും വേണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്പാല്‍ റെഡ്ഡി ആവശ്യപ്പെട്ടു. നിശബ്ദത ഒന്നിനും പരിഹാരമല്ലെന്നും പ്രധാനമന്ത്രിയും ഇതേക്കുറിച്ച് പ്രതികരിക്കണമെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി ആവശ്യപ്പെട്ടു.
എം.ജെ അക്ബറിനെതിരായ ആരോപണം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം വിസമ്മതിച്ചിരുന്നു. ബി.ജെ.പി നേതാക്കള്‍ക്കിടയില്‍നിന്ന് കേന്ദ്രമന്ത്രി മേനകാഗാന്ധി മാത്രമാണ് കേന്ദ്ര സഹമന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടത്. അധികാര സ്ഥാനത്ത് ഇരിക്കുന്ന പുരുഷന്മാരില്‍നിന്ന് ഇത്തരം പെരുമാറ്റങ്ങള്‍ ഉണ്ടാകാറുണ്ടെന്നും മാധ്യമ രംഗത്തും രാഷ്ട്രീയത്തിലും കമ്പനികളിലും ഇത് സംഭവിക്കാറുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ സ്ത്രീകള്‍ അതേപ്പറ്റി തുറന്നുപറയാന്‍ തുടങ്ങിയിരിക്കുന്നു. അത് ഗൗരവമായി എടുക്കണമെന്ന് അവര്‍ പറഞ്ഞിരുന്നു.
മാധ്യമ പ്രവര്‍ത്തകയ്ക്ക് പുറമെ മറ്റുചില യുവതികളും എം.ജെ അക്ബറിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. നൈജീരിയയിലുള്ള എം.ജെ അക്ബര്‍ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.