മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ തെരഞ്ഞെടുപ്പിന് കനത്ത സുരക്ഷ


കല്‍പ്പറ്റ: മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിന് കനത്ത സുരക്ഷ. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന 26 ബൂത്തുകളില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തും. പൊലീസും മറ്റ് സേനാവിഭാഗങ്ങളും ഉള്‍പ്പടെ 11 കമ്പനിസേനയെ ജില്ലയില്‍ വിന്യസിക്കും.
തിരുനെല്ലിയില്‍ മാവോയിസ്റ്റുകള്‍ പരസ്യമായി രംഗത്തിറങ്ങിയ പശ്ചാത്തലത്തിലാണ് വയനാട്ടില്‍ തെരഞ്ഞെടുപ്പിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തുന്നത്. ഉത്തര മേഖലാ എഡിജിപി എന്‍. ശങ്കര്‍ റെഡ്ഡി നേരിട്ട് ജില്ലയിലെത്തി സുരക്ഷാ സജ്ജീകരണങ്ങള്‍ വിലയിരുത്തി. 11 ഡിവൈഎസ്പി മാരുടെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നത്. ജില്ലയിലെ 847 ബൂത്തുകളെ പ്രത്യേകം വിലയിരുത്തിയാണ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നത്. നക്‌സല്‍ ഭീഷണിയുള്ള 26 ബൂത്തുകളിലാണ് അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടാവുക. ഈ ബൂത്തുകള്‍ പൂര്‍ണമായും ക്യാമറകളുടെ നിരീ ക്ഷണത്തിലായിരിക്കും.




Sharing is Caring