മമതയ്ക്ക് ആശ്വാസം; നാരദ കേസില്‍ സത്യവാങ്മൂലം സ്വീകരിക്കില്ലെന്ന കല്‍ക്കട്ട ഹൈക്കോടതി വിധി റദ്ദാക്കി സുപ്രിംകോടതി

നാരദാ ഒളിക്യാമറക്കേസിനെത്തുടര്‍ന്നുണ്ടായ വിവാദത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ആശ്വാസം. മമത ബാനര്‍ജിക്കെതിരായ കല്‍ക്കട്ട ഹൈക്കോടതിയുടെ വിധി സുപ്രിംകോടതി റദ്ദാക്കി. നാരദാ കേസില്‍ മമതയുടെയും മൊലോയ് ഘട്ടക്കിന്റേയും സത്യവാങ്മൂലം സ്വീകരിക്കില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്. ഇതിനെ തിരുത്തിക്കൊണ്ടാണ് സുപ്രീം കോടതി രംഗത്തെത്തിയത്. സത്യവാങ് മൂലം സ്വീകരിക്കുന്നതിനായി മമതയ്ക്ക് കല്‍ക്കട്ട ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി.

നാരദ ഒളിക്യാമറക്കേസില്‍ നാല് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത ദിവസം നടത്തിയ ഇടപെടലുകളെക്കുറിച്ചാണ് കോടതിയില്‍ മമതയും മൊലോയും സത്യവാങ്മൂലം നല്‍കുക. ഈ മാസം ഒന്‍പതിനാണ് മമതയുടെ സത്യവാങ്മൂലം സ്വീകരിക്കില്ലെന്ന് ഹൈക്കോടതി അറിയിച്ചത്.

നാരദാ ഒളിക്യാമറാക്കേസില്‍ മന്ത്രിമാരുള്‍പ്പടെ നാല് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൊല്‍ക്കത്ത ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൈക്കകൂലി വാങ്ങുന്ന ക്യാമറ ദൃശ്യങ്ങള്‍ നാരദ എന്ന പോര്‍ട്ടല്‍ നേരത്തെ പുറത്ത് വിട്ടിരുന്നു. ഈ കേസിലാണ് അന്വേഷണം നടന്നിരുന്നത്. മമത ബാനര്‍ജി ഉള്‍പ്പെടെയുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ സിബിഐയെ ഔദ്യോഗികമായ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ഡ അനുവദിച്ചില്ലെന്നാണ് സിബിഐ കോടതിയില്‍ ആരോപിച്ചിരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *