ബിജെപിക്ക് തിരിച്ചടി: കര്‍ണാടകയില്‍ കോണ്‍ഗ്രസിന് അനുകൂലമെന്ന് സി ഫോര്‍ സര്‍വേ

ബംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന് അനുകൂലമായി സി ഫോര്‍ സര്‍വേ ഫലം. തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോഡി കര്‍ണാടകയിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കവെയാണ് ബിജെപിക്ക് തിരിച്ചടിയായി സര്‍വേഫലം പുറത്തായത്. കോണ്‍ഗ്രസ് നിലനിര്‍ത്തുമെന്നാണ് ഏപ്രില്‍ 20-30 വരെ നടത്തിയ സര്‍വേ റിപ്പോര്‍ട്ടില്‍.

224 അംഗ നിയമസഭയില്‍ 118 മുതല്‍ 128 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സീഫോര്‍ സര്‍വേ പ്രവചിക്കുന്നു. ബിജെപിക്ക് 63-73 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. മറ്റുള്ളവര്‍ക്ക് 2-7 വരെ സീറ്റുകളില്‍ വിജയം നേടാനാവുമെന്നും സീ ഫോര്‍ സര്‍വ്വേഫലം പ്രവചിക്കുന്നു. അതേസമയം മധ്യ കര്‍ണാടകയില്‍ ബിജെപിക്കാണ് മുന്‍തൂക്കമെന്നും സര്‍വ്വേഫലം പ്രവചിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *