ഫൈനലില്‍ ബംഗളുരുപൊരുതിത്തോറ്റു


എ.എഫ്.സി കപ്പിന്റെ ഫൈനലില്‍ ഇന്ത്യന്‍ ക്ലബ് ബംഗളുരു എഫ്.സിക്ക് തോല്‍വി. അവസാനം വരെ പൊരുതി കളിച്ചെങ്കിലും ഇറാക്കി ക്ലബ് അല്‍ ഖുവ- അല്‍ ജാവിയയുടെ പോരാട്ട വീര്യത്തിനു മുന്നില്‍ ഒടുവില്‍ ബംഗളുരു എഫ്.സി തോല്‍വി സമ്മതിക്കുകയായിരുന്നു. ഏകപക്ഷീയമായ ഒരുഗോളിനായിരുന്നു ബംഗളുരുവിന്റെ തോല്‍വി. എഴുപതാം മിനിറ്റിലായിരുന്നു ഇന്ത്യന്‍ ഫുട്ബാള്‍ ആരാധകരെ കണ്ണീരിലാഴ്ത്തി ഇറാക്കി ക്ലബിനായി ഹമ്മാദി അഹമദ് വിജയ ഗോള്‍ നേടിയത്.
ടോപ് സ്കോറര്‍ പട്ടം സ്വന്തമാക്കിയ ഹമ്മാദിയുടെ ടൂര്‍ണമെന്റിലെ 16-ാം ഗോളായിരുന്നു ഇത്.


ആദ്യ പകുതിയില്‍ മികച്ച അവസരങ്ങള്‍ കിട്ടിയിട്ടും ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല. എന്നാല്‍, രണ്ടാം പകുതിയില്‍ തുടക്കം മുതല്‍ ഇറാക്കി ക്ലബ് ബംഗളുരുവിന്റെ പോസ്റ്റിലേക്ക് ആക്രമണം അഴിച്ചു വിട്ടു. പലതും പ്രതിരോധത്തില്‍ തട്ടി അകന്നു. ചിലത് ഗോളിയുടെ മികവിലും.
എന്നാല്‍ എഴുപതാം മിനിറ്റില്‍ ബംഗളുരുവിന്റെ വെല്ലുവിളി മറികടന്ന് 70-ാം മിനിറ്റില്‍ ഫാല്‍ക്കണുകള്‍ എന്നു വിളിപ്പേരുള്ള എയര്‍ഫോഴ്സ് ക്ലബ് ഇറാക്ക് ഗോള്‍ നേടുകയായിരുന്നു.
ബംഗളുരുവിന്റെ പ്രതിരോധ നിരയെ മുഴുവന്‍ നിഷ്പ്രഭമാക്കി അംജദ് റാദിയാണ് പന്ത് പെനല്‍റ്റി ബോക്സിനുള്ളില്‍ എത്തിച്ചത്. തുടര്‍ന്ന് പന്ത് ഹമ്മാദി അഹമദിന് നല്‍കി. ഹമ്മാദി പിഴവുകളില്ലാതെ പന്ത് ഗോളിയുടെ കാലുകള്‍ക്കിടയിലൂടെ വലയ്ക്കുള്ളിലാക്കി. തുടര്‍ന്ന് മികച്ച അവസരങ്ങള്‍ ബംഗളുരു ക്യാപ്ടന്‍ സുനില്‍ ഛേത്രിയ്ക്ക് ലഭിച്ചെങ്കിലും ഗോള്‍ നേടാന്‍ സാധിച്ചില്ല. അവസാന നിമിഷങ്ങളില്‍ ബംഗളുരു കിണഞ്ഞു പരിശ്രമിച്ചെങ്കിലും ലക്ഷ്യം നേടാനായില്ല.




Sharing is Caring