പൊലീസും മുഖ്യമന്ത്രിയും പറയുന്നത് കള്ളം; ആദ്യം മര്‍ദിച്ചത് പൊലീസ് ഡ്രൈവര്‍ – ഉസ്മാന്‍

ആലുവ: പൊലീസിന്റെയും മുഖ്യമന്ത്രിയുടെയും ആരോപണങ്ങള്‍ കള്ളമെന്ന് ആലുവയില്‍ പൊലീസ് മര്‍ദനമേറ്റ ഉസ്മാന്‍. കുഞ്ചാട്ടുകര കവലയില്‍ റോഡരികില്‍ ടൂവീലറിലിരുന്ന് സുഹൃത്തിനോട് സംസാരിക്കുകയായിരുന്ന തന്നെ ആദ്യം മര്‍ദിച്ചത് കാറിന്റെ ഡ്രൈവറാണെന്ന് ഉസ്മാന്‍ പറഞ്ഞു. പിന്നീട് വാഹനത്തിലെ മറ്റുള്ളവരും ഇറങ്ങി വന്നു മര്‍ദിച്ചു. തൊട്ടടുത്ത കച്ചവടക്കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും കാറിലെടുത്തിട്ട് പൊലീസ് സ്റ്റേഷനിലെത്തിച്ചു. അപ്പോഴാണ് മര്‍ദിച്ചത് പൊലീസുകാരാണെന്ന് അറിഞ്ഞത്.

സ്റ്റേഷന്റെ മുകള്‍ നിലയില്‍ എത്തിച്ച്‌ ഒരാള്‍ തല കാലിനിടയില്‍ പിടിച്ചു. വേറൊരാള്‍ കൈമുട്ടുകൊണ്ട് പുറത്ത് ഇടിച്ചു. അവിടെ വീണ രക്തം പിന്നീടെത്തിയ ഉന്നത ഉദ്യോഗസ്ഥന്‍ കണ്ടിരുന്നു. ഒരു കണ്ണിന് കാഴ്ച ശരിയായിട്ടില്ല. ശരീരത്തിന് അസഹ്യമായ വേദനയുണ്ട്. താന്‍ പങ്കാളിയാവാത്ത സംഭവത്തില്‍ പ്രതി ചേര്‍ത്ത കുറ്റമാണ് തന്റെ പേരില്‍ ആരോപിക്കുന്നതെന്നും ഉസ്മാന്‍ പറഞ്ഞു.

2011ല്‍ ആലുവ കൊച്ചിന്‍ ബാങ്ക് കവലയില്‍ നടന്ന ലാത്തിച്ചാര്‍ജിനിടെ ആ പ്രദേശത്തെത്തിയ തന്റെ പേരില്‍ കള്ളക്കേസെടുക്കുകയായിരുന്നു. കുറ്റവാളിയല്ലെന്ന് മനസിലാക്കിയ മജിസ്ട്രേറ്റ് പിറ്റെ ദിവസം തന്നെ തനിക്ക് ജാമ്യം നല്‍കിയെന്നും ഉസ്മാന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *