പൂഞ്ചിലെ പാക് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത് 13 സാധാരണക്കാർ


ഇന്നലെ പൂഞ്ചിൽ പാകിസ്താൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഔദ്യോഗിക കണക്ക് പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം. 13 സാധാരണക്കാർക്കാണ് പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ട്ടമായത്. കൂടാതെ, നിയന്ത്രണ രേഖയിലുടനീളം പാകിസ്താൻ നടത്തിയ വെടിനിർത്തൽ ലംഘനങ്ങളുടെ ഫലമായി പൂഞ്ചിൽ 44 പേർ ഉൾപ്പെടെ 59 പേർക്ക് പരുക്കേറ്റു. നിയന്ത്രണ രേഖയിലെ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ് സൈന്യം. പാക് ഷെല്ലാക്രമണത്തിൽ ആക്രമണത്തിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. ലന്സ് നായിക് ദിനേശ് കുമാറാണ് വീരമൃത്യു വരിച്ചത്.


ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഈ മേഖലയിലെ സാധാരണ ജനങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് വലിയ രീതിയിലുള്ള ഷെല്ലാക്രമണമാണ് പൂഞ്ചിൽ അടക്കം പാകിസ്താൻ നടത്തിയിരുന്നത്. വീടുകളടക്കം ആക്രമണത്തിൽ നശിച്ചു. 1971 ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിനുശേഷം ഇതാദ്യമായിട്ടാണ് ഈ മേഖലകളിൽ ഷെല്ലാക്രമണം ഉണ്ടാകുന്നത്. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ പാകിസ്താൻ മുമ്പും മോർട്ടാർ, പീരങ്കി ഷെല്ലാക്രമണം നടത്തിയിട്ടുണ്ടെങ്കിലും, അതിർത്തി പട്ടണത്തിനുള്ളിൽ, പ്രത്യേകിച്ച് ജനവാസ മേഖലകളിൽ, ഇത്രയും ആഴത്തിലുള്ള ഷെല്ലാക്രമണം ഒരിക്കൽപോലും ഉണ്ടായിട്ടില്ല.




Sharing is Caring