പാക്കിസ്ഥാനിലെ ഭീകരവാദം സിറിയയേക്കാള്‍ മൂന്നു മടങ്ങ് ഭീഷണിയെന്നു റിപ്പോര്‍ട്ട്


ലണ്ടന്‍: ആഗോള ഭീകരതയുടെ വളര്‍ത്തുനിലമാണ് പാക്കിസ്ഥാനെന്നും സിറിയയേക്കാള്‍ മൂന്നുമടങ്ങ് ഭീഷണി ഇത് ഉയര്‍ത്തുന്നുണ്ടെന്നും റിപ്പോര്‍ട്ട്. ഓക്സ്ഫഡ് സര്‍വകലാശാലയും സ്ട്രാറ്ററില്‍ ഫോര്‍സൈറ്റ് ഗ്രൂപ്പും ചേര്‍ന്നു പുറത്തിറക്കിയ ഹ്യുമാനിറ്റി അറ്റ് റിസ്ക് ഗ്ലോബല്‍ ടെറര്‍ ത്രെട്ട് ഇന്‍ഡിക്കേറ്റ് (ജിടിടിഐ) എന്ന റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ചു പരാമര്‍ശമുള്ളത്.


അഫ്ഗാന്‍ താലിബാനും ലഷ്കര്‍ ഇ ത്വയ്ബയും അന്താരാഷ്ട്ര സുരക്ഷയ്ക്കു വന്‍ ഭീഷണി ഉയര്‍ത്തുന്പോള്‍, ഭീകരര്‍ ഏറ്റവും സുരക്ഷിതമായി താവളമൊരുക്കി പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്നിലാണു പാക്കിസ്ഥാന്‍റെ സ്ഥാനം. കൊടുംഭീകര സംഘടനകള്‍ക്ക് സുരക്ഷിത താവളമൊരുക്കുന്നത് പാക്കിസ്ഥാനാണെന്നും അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഭീകരര്‍ക്കു പിന്തുണ നല്‍കുന്നതു പാക്കിസ്ഥാനാണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.


തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വരുന്ന ദശകത്തില്‍ വര്‍ധിക്കുമെന്നും ആയുധങ്ങളുടെ ദുരുപയോഗവും സാന്പത്തിക പ്രയാസങ്ങളും ഇക്കാലയളവില്‍ ജനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും 80 പേജുള്ള റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. വിവിധ രാജ്യങ്ങളില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന 200 സംഘങ്ങളെ നിരീക്ഷിച്ചാണു റിപ്പോര്‍ട്ട് തയാറാക്കിയത്.



Sharing is Caring