നോട്ടു പ്രതിസന്ധി മൂലം ശബരിമല തീർത്ഥാടകർക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്തു പ്രത്യേക കൗണ്ടറുകൾ തുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായി വിജയനും സംസ്ഥാന ധനമന്ത്രി തോമസ് ഐസകും കേന്ദ്ര ധനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.
1000,500 രൂപ നോട്ടുകള്‍ റദ്ദാക്കിയത് മൂലം സംസ്ഥാനത്തിന്റെ ബുദ്ധിമുട്ടുകള്‍ അറിയിക്കാനാണ് അരുണ്‍ ജെയ്റ്റ്‌ലിയുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൂടിക്കാഴ്ച നടത്തിയത്. നോട്ട് അസാധുവാക്കിയ നടപടി ഈ മാസം 14ന് ആരംഭിക്കുന്ന ശബരിമല സീസണിൽ ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന സംസ്ഥാന സർക്കാരിന്റെ വാദം കേന്ദ്രം അംഗീകരിച്ചു.
ഇത് പരിഗണിച്ച് ശബരിമല റൂട്ടുകളിലെ ബാങ്കുകളില്‍ ഭക്തന്‍മാര്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ തുറക്കുമെന്ന് അരുണ്‍ ജെയ്റ്റലി ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു.