തൃശൂർ :ശോഭാസിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന് വഴിവിട്ട് സഹായം ചെയ്ത അഞ്ചു പൊലീസുകാർക്ക് സസ്പെൻഷൻ.ഹോട്ടലിൽ കുടുംബാംഗങ്ങൾക്കൊപ്പം കൂടിക്കാഴ്ച നടത്താൻ നിഷാമിന് പൊലീസ് അവസരം ഒരുക്കിയതായി സ്പെഷൽ പ്രോസിക്യൂട്ടർ പരാതി നൽകിയിരുന്നു.തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. കണ്ണൂർ എആർ ക്യാംപിലെ എസ്ഐ അടക്കം അഞ്ചു പൊലീസുകാരെ സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്യുന്ന റിപ്പോർട്ട് കമ്മിഷണർ ഡിജിപിക്ക് കൈമാറിയിരുന്നു.എആർ ക്യാംപ് എസ്.ഐ അടക്കമുള്ളവർക്കെതിരെയാണ് നടപടി. കണ്ണൂർ ഡിഐജിയാണ് നടപടിയെടുത്തത്.
.