ഡല്‍ഹിയില്‍ 67 ദിവസത്തിനിടെ റിക്കാര്‍ഡ് കോവിഡ് കേസുകള്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. 67 ദിവസത്തിനിടെ ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. 2,737 പേര്‍ക്കാണ് പുതിതായി കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ ഭയപ്പെടേണ്ടതില്ല എന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു.

ഡല്‍ഹിയില്‍ 1.82 ലക്ഷം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. നിലവില്‍ 1,82,306 കോവിഡ് ബാധിതരാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 17,692 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 1,60,114 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നുവരികയാണ്. ബുധനാഴ്ച 2,509 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ചൊവ്വാഴ്ച ഇത് 2,312 ആയിരുന്നു. ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് ആളുകള്‍ കൂടുതലായി പുറത്തിറങ്ങാന്‍ തുടങ്ങിയതാണ് വീണ്ടും കോവിഡ് വ്യാപനം ഉണ്ടാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *