ട്രിപ്പിള്‍ ലോക്ഡൌണ്‍: തിരുവനന്തപുരം നഗരത്തിലേക്കുള്ള ഒരു കവാടം ഒഴികെ എല്ലാ റോഡുകളും അടച്ചു


തിരുവനന്തപുരം നഗരത്തിലെ സ്ഥിതി അതീവ ഗുരുതരം. ഇന്നലെ സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചത് 22 പേർക്ക്. ഇതിൽ 14 പേരുടെയും രോഗ ഉറവിടമറിയില്ല.


എന്തിനെയാണോ നഗരം ഭയന്നത് അത് സംഭവിക്കുകയാണ്. സമൂഹവ്യാപനത്തിന്‍റെ തൊട്ടടുത്തെത്തിയിരിക്കുകയാണ് തലസ്ഥാന നഗരം. സംസ്ഥാനത്താദ്യമായി ഒരു ജില്ലയിൽ ഒരു ദിവസം ഏറ്റവും കൂടുതൽ പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചു. 22 പേർക്കാണ് ഇന്നലെ സമ്പർക്കത്തിലൂടെ തിരുവനന്തപുരത്ത് രോഗമുണ്ടായത്. ഇതിൽ 14 പേരുടെയും രോഗ ഉറവിടം അവ്യക്തമാണ്.


നഗരസഭക്ക് കീഴിലെ പൂന്തുറ വാർഡിൽ 7 പേർക്കും മണക്കാട് 5 പേർക്കും രോഗബാധയുണ്ടായി. തൊട്ടടുത്ത വാർഡുകളായ കമലേശ്വരം, ആറ്റുകാൽ, വള്ളക്കടവ് എന്നിവിടങ്ങളിലും ഓരോ രോഗി വീതം. ഒട്ടും പ്രതീക്ഷിക്കാത്ത ചെമ്പഴന്തി വാർഡിലും 29 കാരിക്ക് രോഗം വന്നു. യാത്രാ പശ്ചാത്തലമുണ്ടായിരുന്നില്ല. രോഗം സ്ഥിരീകരിച്ചവരിൽ 2 വയസ്സുള്ള കുഞ്ഞും 8 വയസുകാരിയും ഉൾപ്പെടും. ഇവരുടെയെല്ലാം സമ്പർക്കപ്പട്ടിക തയ്യാറാക്കുക ആരോഗ്യ വകുപ്പിന് വെല്ലുവിളിയാണ്.



Sharing is Caring