കോവിഡ്: ചൈന അഞ്ച് വ്യത്യസ്ത വാക്സിനുകള്‍ വികസിപ്പിക്കുന്നു


ബെയ്ജിംഗ്: കോവിഡിനെതിരായ വാക്സിന്‍ പരീക്ഷണത്തില്‍ ആഗോള തലത്തിലുള്ള സഹകരണം ശക്തിപ്പെടുത്താന്‍ ഒരുങ്ങി ചൈന. വാക്സിന്‍ വികസിപ്പിക്കുന്നതിന് ആഗോളതലത്തില്‍ ഐക്യം രൂപപ്പെടുത്തിയതു പോലെ, ഭാവിയില്‍ വാക്സിന്‍റെ ക്ലിനിക്കല്‍ ട്രയല്‍ നടത്തുന്നതിലും അന്താരാഷ്ട്ര തലത്തില്‍ വലിയ സഹകരണം ആവശ്യമാണെന്ന് ചൈനീസ് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി വാങ് ഷിഗാംഗ് പറഞ്ഞു.


കോവിഡിനെ പ്രതിരോധിക്കാന്‍ ഫലപ്രദമായ വാക്സിന്‍ വികസിപ്പിക്കാനും, പരീക്ഷിക്കാനും ആഗോള സഹകരണം വര്‍ധിപ്പിക്കാനുള്ള ശ്രമം ചൈന തുടങ്ങിയിട്ടുണ്ട്. അഞ്ച് വ്യത്യസ്ത വാക്സിന്‍ പരീക്ഷണമാണ് ചൈനീസ് ഗവേഷകര്‍ നടത്തുന്നത്. ഇവയെല്ലാം മനുഷ്യരില്‍ പരീക്ഷിക്കാന്‍ തുടങ്ങിയിട്ടുമുണ്ട്.


ഇതില്‍ പകുതിയിലേറെയും ആഗോള സഹകരണത്തോടെയാണ് നടത്തുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിവരങ്ങള്‍ വ്യക്തമാക്കുന്നത്.



Sharing is Caring