കോഴിക്കോട് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിനെ കുത്തിപ്പരുക്കേൽപ്പിച്ചു. വില്യാപ്പള്ളി സ്വദേശി ലിജേഷിനാണ് ഇന്നലെ രാത്രി 12 മണിയോടെ കുത്തേറ്റത്. ബഹ്‌റൈനിൽ നിന്നുമെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ലിജേഷിനെ അക്രമിച്ച ശേഷം അക്രമി ഓടി രക്ഷപ്പെട്ടു.
ഈ മാസം 18 ന് ബഹ്‌റൈനിൽ നിന്നുമെത്തി ഏഴ് ദിവസം കോഴിക്കോട് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ലിജേഷ്. തുടർന്ന് കെഎംസിസിയുടെ ഇടപെടലിനെ തുടർന്ന് കോഴിക്കോട് വടകര വില്യാപ്പള്ളിയിലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടയിലാണ് അക്രമി ലിജേഷിനെ കുത്തിപ്പരുക്കേൽപ്പിക്കാൻ ശ്രംമിക്കുന്നത്. വിഷയത്തിൽ വടകര പൊലീസ് കേസെടുത്തിട്ടുണ്ട്.