കോയമ്പേട് മാര്‍ക്കറ്റ് തുറക്കണമെന്നാവശ്യം;  പ്രതിഷേധവുമായി വ്യാപാരികള്‍


ചെന്നൈ: തമിഴ്നാട്ടിലെ പ്രധാന കോവിഡ് കണ്ടെയ്മെന്‍റ്  മേഖലയായ കോയമ്പേട് മാര്‍ക്കറ്റില്‍ പുഷ്പ വില്‍പ്പനക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം. കോയമ്പേട് ഹോള്‍സെയില്‍ ഫ്ലവേഴ്സ് മാര്‍ക്കറ്റ് വ്യാപാരികളുടെ സംഘടനയാണ് പ്രതിഷേധവുമായെത്തിയത്.


മാര്‍ക്കറ്റില്‍ പുഷ്പ വില്‍പ്പനക്ക് സര്‍ക്കാര്‍ അനുമതി നല്‍കണം. മാര്‍ക്കറ്റുമായി ബന്ധപ്പെട്ട 2000ത്തോളം പേരാണ് തൊഴിലില്ലാത്തതിനാലും പട്ടിണിമൂലവും കഷ്ടപ്പെടുന്നതെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് മുരുഗയ്യ പറഞ്ഞു.


ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പുഷ്പ വിപണികളിലൊന്നാണ് കോയമ്പേട്. പച്ചക്കറി, പഴവര്‍ഗങ്ങള്‍, പുഷ്പം, ഭക്ഷ്യധാന്യം എന്നിവയുടെ പ്രധാന വിപണിയാണ് ഇവിടം. സാധാരണ ദിവസങ്ങളില്‍ രണ്ടുലക്ഷത്തോളം പേരാണ് കോയമ്പേട് മാര്‍ക്കറ്റ് സന്ദര്‍ശിക്കുന്നത്. കൂടാതെ കയറ്റിറക്ക് തൊഴിലുമായി ബന്ധപ്പെട്ട് 10,000 ത്തോളം പേരും ഇവിടെ തൊഴിലെടുക്കുന്നുണ്ട്.



Sharing is Caring