കാഷ്മീരില്‍ വോട്ടെണല്‍ പുരോഗമിക്കുന്നു: ആദ്യ ഫലങ്ങള്‍ പുറത്തുവന്നു


ശ്രീനഗര്‍: കാഷ്മീരില്‍ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്‍റെ വോട്ടെണല്‍ പുരോഗമിക്കുന്നു. കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. ആദ്യ ഫലസൂചനകള്‍ അനുസരിച്ച്‌ കോണ്‍ഗ്രസ് ആറ് വാര്‍ഡുകളിലും ബിജെപി അഞ്ച് വാര്‍ഡുകളിലും വിജയിച്ചു.


നാലു ഘട്ടങ്ങളിലായി 52 തദ്ദേശ സ്ഥാപനങ്ങളിലേക്കാണു തെരഞ്ഞെടുപ്പ് നടന്നത്. 13 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സംസ്ഥാനത്ത് നഗര തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നത്. ആര്‍ട്ടിക്കിള്‍ 35എയോടുള്ള കേന്ദ്രസര്‍ക്കാരിന്‍റെ സമീപനത്തില്‍ പ്രതിഷേധിച്ച്‌ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും തെരഞ്ഞെടുപ്പില്‍നിന്നു വിട്ടുനിന്നിരുന്നു.




Sharing is Caring