ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ അനാഥാലയങ്ങളും യത്തീംഖാനകളും രജിസ്റ്റര്‍ ചെയ്യണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ക്കും ഈ ഉത്തരവ് ബാധകമാണ്. മാര്‍ച്ച് 31നകം രജിസ്ട്രേഷനനുകള്‍ പൂര്‍ത്തിയാക്കി മേയില്‍ ഡാറ്റാബേസിസ് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.












