ഉന്നാവ് പീഡനക്കേസ് :കനത്ത സുരക്ഷയില്‍ സെന്‍ഗറെ ഡല്‍ഹിയിലെത്തിച്ചു

സീതാപുര്‍: ഉന്നാവ് പീഡനക്കേസില്‍ ഇന്ന് വിചാരണ തുടങ്ങാനിരിക്കെ, മുഖ്യപ്രതിയും ബിജെപി എംഎല്‍എയുമായ കുല്‍ദീപ് സിങ്ങ് സെന്‍ഗറിനെ ഡല്‍ഹിയിലെത്തിച്ചു. ഇന്നലെ രാത്രിയാണ് സെസറിനെയും സഹായിയും കേസിലെ പ്രതിയുമായ ശശി സിങ്ങിനെയും യുപിയിലെ സീതാംപുര്‍ ജയിലില്‍ നിന്നു ഡല്‍ഹിയിലേക്ക് കൊണ്ടു വന്നത്. പെണ്‍കുട്ടിയുടെ ജീവനു ഭീഷണി നില്‍ക്കുന്നതും പ്രതിയുടെ രാഷ്ടീയ സ്വാധീനവും പരിഗണിച്ചു ഉന്നാവു പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും ഡല്‍ഹി തീസ് ഹസാരി കോടതിയിലേക്കു മാറ്റിയിരുന്നു

തനിക്കെതിരേ രാഷ്‌ട്രീയ ഗൂഢാലോചന നടന്നുവെന്ന് സീതാപുര്‍ ജയിലിനു മുന്നില്‍ സെന്‍ഗര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കുല്‍ദീപ് സിങ് സെന്‍ഗറിനെ ഇന്ന് ഡല്‍ഹി തീസ് ഹസാരി കോടതിയില്‍ ഹാജരാക്കും. ഇരയായ പെണ്‍കുട്ടി അയച്ച കത്തിന്‍റെ അടിസ്ഥാനത്തിലെടുത്ത കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയുടെ പരിഗണനയ്ക്കെത്തും. ലക്നൗ കിങ് ജോര്‍ജ്ജ് ആശുപത്രിയിലുള്ള പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

കുല്‍ദീപ് സിംഗിനു പുറമേ ഒന്പതുപേരെയാണു സിബിഐ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിരിച്ചറിഞ്ഞിട്ടില്ലാത്ത 20 ഓളം പേരും സിബിഐയുടെ പ്രതിപ്പട്ടികയിലുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *