ഇന്ത്യയുടെ ഭാരം കൂടിയ ഉപഗ്രഹം ജിസാറ്റ് – 11 വിക്ഷേപിച്ചു

ബംഗളൂരു: ഇന്ത്യയുടെ ഏറ്റവും പുതിയ വാര്‍ത്താവിനിമയ ഉപഗ്ര‌ഹമായ ജിസാറ്റ്-11 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയിലെ കൗറൂവില്‍ നിന്ന് ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 2.07നായിരുന്നു വിക്ഷേപണം. ഇന്ത്യ നിര്‍മിച്ചതില്‍ ഏറ്റവും ഭാരമേറിയ വാര്‍ത്താവിനിമയ ഉപഗ്രഹമാണിത്. എരിയന്‍-5 റോക്കറ്റാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിച്ചത്.

വലിയ പക്ഷി എന്ന ഓമനപ്പേരുള്ള ഉപഗ്രഹത്തിന് 5,845 കിലോഗ്രാം ഭാരമുണ്ട്. കെഎ, കെയു ബാന്‍ഡുകളില്‍ 12 ജിബിപിഎസ് ഇന്‍റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് സേവനം നല്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ഇത്. റേഡിയോ സിഗ്നല്‍ സ്വീകരിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന 40 ട്രാന്‍സ്പോണ്ടറുകള്‍ ഉപഗ്രഹത്തിലുണ്ട്. ഈ ഉപഗ്രഹത്തിനും വിക്ഷേപണത്തിനുമായി 1,117 കോടി രൂപയാണ് ചെലവായത്.

ജിസാറ്റ് -11 മേയില്‍ വിക്ഷേപിക്കാനാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ) ലക്ഷ്യമിട്ടിരുന്നതെങ്കിലും ചില തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഉപഗ്രഹം തിരിച്ചുവിളിച്ചു. ഉപഗ്രഹത്തിന്‍റെ പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷമാണ് വീണ്ടും വിക്ഷേപണം നടത്തിയത്. ഈ ശ്രേണിയില്‍പ്പെട്ട ജിസാറ്റ് -19, ജിസാറ്റ് -29 എന്നീ ഉപഗ്രഹങ്ങള്‍ നേരത്തെ വിക്ഷേപിച്ചിരുന്നു. 2019ല്‍ ജിസാറ്റ്-20 ഇസ്രോ വിക്ഷേപിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *