ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന്. റായ്പൂരില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സിലും ജിയോ ഹോട്സ്റ്റാറിലും മത്സരം തത്സമയം കാണാനാകും.ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് ഏകദിന പരമ്ബര സ്വന്തമാക്കാം. ടെസ്റ്റ് പരമ്ബരയിലേറ്റ വമ്ബൻ തോല്‍വി മറക്കാൻ ഇന്ത്യക്ക് ഏകദിന പരമ്ബര ജയിച്ചേതീരൂ.
വിശാഖപട്ടണത്തെ അവസാന മത്സരത്തിന് കാത്തു നില്‍ക്കാതെ റായ്പൂരില്‍ തന്നെ പരമ്ബര സ്വന്തമാക്കുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. അതേസമയം, പരമ്ബരയില്‍ പ്രതീക്ഷ നിലനിർത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്.പ്രായത്തെ തോല്പിക്കുന്ന ബാറ്റിംഗ് മികവുള്ള വിരാട് കോലിയും രോഹിത് ശർമ്മയുമാണ് ഇന്നത്തെ മത്സരത്തിലും ശ്രദ്ധാകേന്ദ്രം.

കോച്ച് ഗൗതം ഗംഭീറുമായി ഇടഞ്ഞ് നില്ക്കുന്ന ഇരുവരും ക്രീസിലുറച്ചാല്‍ സ്കോർ ബോർഡ് ഭദ്രമാവും. രോഹിത്തിനൊപ്പം ഇന്നിംഗ്സ് തുറക്കാൻ യശസ്വി ജയ്സ്വാളിന് വീണ്ടുമൊരു അവസരം കൂടി നല്‍കിയേക്കും. മധ്യനിരയില്‍ റുതുരാജ് ഗെയ്ക്വാദിന് പകരം റിഷഭ് പന്തിനെയും പരിഗണിച്ചേക്കാം.ക്യാപ്റ്റൻ കെ എല്‍ രാഹുല്‍ ഓള്‍റൗണ്ടർമാരായ വാഷിംഗ്ടണ്‍ സുന്ദർ, രവീന്ദ്ര ജഡേജ എന്നിവരുടെ ബാറ്റില്‍ നിന്നും ഇന്ത്യ റണ്‍സ് പ്രതീക്ഷിക്കുന്നു.
ബൗളർമാർ നിയന്ത്രണമില്ലാതെ റണ്‍സ് വഴങ്ങുന്നതാണ് പ്രതിസന്ധി. ആദ്യമത്സരത്തില്‍ കളിക്കാതിരുന്ന ക്യാപ്റ്റൻ ടെംബ ബവുമയും സ്പിന്നർ കേശവ് മഹാരാജും ടീമില്‍ തിരിച്ചെത്തും. ക്വിന്റണ്‍ ഡി കോക്കിന്റെയും എയ്ഡൻ മാർക്രത്തിന്റെയും ബാറ്റുകളിലും മാർകോ യാൻസന്റെ ഓള്‍റൗണ്ട് മികവിലും സന്ദർശകർക്ക് പ്രതീക്ഷയേറെ.













