ഇനി ഒളിച്ചുകളിയില്ല;ആവശ്യമെങ്കില്‍ സേന അതിര്‍ത്തി കടക്കും- മുന്നറിയിപ്പുമായി കരസേന മേധാവി


ന്യൂഡല്‍ഹി: ഈ അന്തരീക്ഷം പാകിസ്താന്‍ കൂടുതല്‍ നശിപ്പിക്കാത്തിടത്തോളം കാലം നിയന്ത്രണ രേഖ പരിശുദ്ധമായിരിക്കുമെന്ന് ഇന്ത്യന്‍ കരസേനാ മേധാവി ബിപിന്‍ റാവത്ത്. മിന്നലാക്രമണം ഒരു സന്ദേശമാണെന്നും അദ്ദേഹം പറഞ്ഞു. ഇനി ഒളിച്ചുകളിക്കില്ല. ഇന്ത്യക്ക് അതിര്‍ത്തി കടന്ന് പോവേണ്ടി വന്നാല്‍ ആകാശം വഴിയോ ഭൂമിയിലൂടെയോ ചെല്ലും ചിലപ്പോള്‍ രണ്ട് വഴിയും തെരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കരസേനാ മേധാവിയുടെ പ്രതികരണം.


ജമ്മു കാശ്മീരില്‍ പാകിസ്താന്‍ ജിഹാദ് ആവശ്യപ്പെട്ടിരിക്കുന്നു. ഭീകരവാദത്തിന് പിന്തുണ നല്‍കുകയാണ് അവര്‍. ഇന്ത്യയുമായി ഒരു നിഴല്‍ യുദ്ധം നടത്താനാണ് പാകിസ്താന്റെ നീക്കം. ഒരു യുദ്ധമുണ്ടായാല്‍ ആണവായുധം ഉപയോഗിക്കുമെന്ന പാകിസ്താന്റെ വാദത്തെ അദ്ദേഹം അപലപിച്ചു. അന്താരാഷ്ട്ര സമൂഹം അത്തരത്തിലൊരു നീക്കത്തിന് അനുവദിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. ആണവായുധം യുദ്ധത്തിന് വേണ്ടിയല്ലെന്നും പ്രതിരോധത്തിനുള്ളതാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.


കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് തങ്ങളുടെ നന്മക്കാണെന്ന് ഇപ്പോള്‍ അവിടെയുള്ള ഒരുപാട് ആളുകള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും, ഓഗസ്റ്റ് അഞ്ചിന് ശേഷം കാശ്മീരില്‍ നുഴഞ്ഞു കയറ്റ ശ്രമങ്ങളില്‍ വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Sharing is Caring