ആസാമില്‍ അഞ്ചാംക്ളാസുകാരിയെ കൂട്ടമാനഭംഗപ്പെടുത്തിയ ശേഷം കത്തിച്ചു കൊന്നു

ഗോഹട്ടി: ആസാമില്‍ അഞ്ചാം ക്ളാസുകാരിയെ പ്രായപൂര്‍ത്തിയാവത്ത രണ്ടുപേരടക്കം മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗപ്പെടുത്തിയ ശേഷം കത്തിച്ചു കൊന്നു. ആസാമിലെ നഗാവിലാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയത്. കൂട്ടൂമാനഭംഗത്തിന് ശേഷം ബാലികയെ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളത്തുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ നഗാവ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സംഭവിച്ചു.

വെള്ളിയാഴ്ച നഗാവിലെ ലാലുംഗ് ഗാവിലായിരുന്നു മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ കുട്ടിയുടെ അമ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല. അതിനിടെ സാക്കിര്‍ ഹുസൈന്‍ എന്ന യുവാവ് വീട്ടിലെത്തുകയും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. ഇതിനിടെ പ്രായപൂര്‍ത്തിയാകാത്ത മറ്റ് രണ്ട് പേരും വീട്ടിലെത്തി. അവരും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പീഡനത്തെ തുടര്‍ന്ന് അവശനിലയിലായ ബാലികയെ മൂവരും ചേര്‍ന്ന് മണ്ണെണ്ണ ഒഴിച്ചു കത്തിക്കുകയായിരുന്നു. വീട്ടില്‍നിന്നു പുക ഉയരുന്നത് കണ്ട അയല്‍വാസികളാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ജാഗിര്‍,​ ഹുസൈന്‍സ രാഹുല്‍,​ അംദാദുല്‍ എന്നീ പേരുകള്‍ പെണ്‍കുട്ടി പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാള്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

അതേസമയം, സാക്കിര്‍ ഹുസൈന് പെണ്‍കുട്ടിയുടെ കുടുംബവുമായുണ്ടായിരുന്ന ശത്രുതയാണ് ഇതിന് പിന്നിലെന്ന് പറയപ്പെടുന്നു. ഇതേക്കുറിച്ച്‌ പൊലീസ് അന്വേഷണം തുടങ്ങി.കഴിഞ്ഞ ആഴ്ച മുപ്പത്തിയഞ്ചുകാരി ഇവിടെ കൂട്ടമാനഭംഗത്തിനിരയായിരുന്നു. ഭര്‍ത്താവിനു മുന്നില്‍വച്ച്‌ എട്ട് പേര്‍ ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *