യുഎഇ പ്രോ ലീഗ് ടീമായ അല്‍ വഹ്ദയ്ക്കെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തില്‍ അല്‍-നസ്റിന് തകർപ്പൻ വിജയം.മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് (4-2) അല്‍-നസ്ർ വിജയിച്ചത്.സഊദി പ്രോ ലീഗ് സീസണിലെ അവസാന ഘട്ടത്തിന് മുന്നോടിയായുള്ള ടീമിന്റെ മിഡ്-സീസണ്‍ പരിശീലന ക്യാമ്ബിന്റെ ഭാഗമായാണ് അല്‍-നസ്ർ അബൂദബിയിലെത്തിയത്.
ആയിരം ഗോളുകളിലേക്ക്39-ാം വയസ്സിലും പ്രകടനം മങ്ങാത്ത ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ടീമിനെ നയിച്ചത്. അഞ്ച് തവണ ബാലണ്‍ ഡി ഓർ നേടിയ റോണോ, ഈ സീസണില്‍ അല്‍-നസ്റിനായി ഇതിനകം 10 ഗോളുകള്‍ നേടിയിട്ടുണ്ട്. ക്ലബ്ബ്, അന്താരാഷ്ട്ര ഫുട്ബോളിലുമായി 1,000 കരിയർ ഗോളുകള്‍ എന്ന ചരിത്ര നേട്ടത്തിലേക്ക് എത്താനുള്ള ശ്രമത്തിലാണ് ഈ ഇതിഹാസ താരം.യുഎഇയിലെ ഏറ്റവും ശക്തമായ ടീമുകളില്‍ ഒന്നായ അല്‍ വഹ്ദ എഫ്സിക്ക് എതിരെ കളിച്ചത് സഊദി ലീഗിലെ നിർണായക മത്സരങ്ങള്‍ക്ക് മുമ്ബ് ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താൻ അല്‍-നസ്റിന് സഹായകമാകും.

ഇരു ടീമുകളും നന്നായി കളിച്ചതോടെ ആരാധകർക്ക് ലോകോത്തര ഫുട്ബോളിന്റെ ആവേശകരമായ പ്രകടനമാണ് ലഭിച്ചത്.കളിക്കളത്തിന് പുറത്തും ഈ സൗഹൃദ മത്സരം വലിയ ശ്രദ്ധ നേടി. റൊണാള്‍ഡോയുടെ വരവ് പ്രഖ്യാപിച്ചതിന് പിന്നാലെ ടിക്കറ്റുകള്‍ക്കായി വലിയ ഡിമാൻഡാണ് അബൂദബിയില്‍ അനുഭവപ്പെട്ടത്. ഇത് റൊണാള്‍ഡോ എന്ന താരത്തിന്റെ ആഗോള ആകർഷണവും യുഎഇയിലെ ഫുട്ബോള്‍ പ്രേമികളുടെ ആവേശവും എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു. വിജയം സഊദി പ്രോ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി അല്‍-നസ്റിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കും. ഡിസംബർ 21 ഞായറാഴ്ചയാണ് ടീമിന്റെ അടുത്ത നിർണായക ലീഗ് മത്സരം.













