അഭിമന്യു കൊലക്കേസിലെ പത്താം പ്രതി കീഴടങ്ങി. സഹലാണ് കീഴടങ്ങിയത്. പ്രതി ക്യാംപസ് ഫ്രണ്ട് നേതാവാണ്. എറണാകുളം സെഷൻസ് കോടതിയിലാണ് സഹൽ കീഴടങ്ങിയത്.
എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യു 2018 ജൂലൈ രണ്ടിനാണ് കൊല്ലപ്പെട്ടത്. കേസിൽ 26 കാമ്പസ് ഫ്രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതിസ്ഥാനത്തുള്ളത്. 16 പേർക്കെതിരെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിരുന്നു.

കൊലപാതകം, കൊലപാതക ശ്രമം, അന്യായമായി സംഘം ചേരൽ, മാരകായുധം ഉപയോഗിക്കൽ, ഗൂഢാലോചന തുടങ്ങിയവ ഉൾപ്പെടെ 13 വകുപ്പുകളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്.













