ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ലെഫ്.ഗവര്‍ണറുടെ വസതിയില്‍ തുടരുന്ന കുത്തിയിരിപ്പ് സമരത്തിന് ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനം. ആരാണ് ഇതിന് മുഖ്യമന്ത്രിക്ക് അനുമതി നല്‍കിയതെന്ന് കോടതി ചോദിച്ചു. കെജ്രിവാളിന്റെ പ്രതിഷേധത്തെ സമരമെന്നു വിളിക്കാനാവില്ല. അനുമതിയില്ലാതെ ആരുടേയും ഒാഫീസിലോ വസതിയിലോ സമരം നടത്തരുത്. കെജ്രിവാള് നടത്തുന്നത് സമരമാണെങ്കില്‍ പുറത്തിരുന്ന് ചെയ്യണമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസുമാരായ എ.കെ. ചൗള, നവീന്‍ ചൗള എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് നിരീക്ഷണം. കെജ്രിവാളിന്റെ കുത്തിയിരിപ്പ് സമരത്തിനെതിരെയും ഐ.എ.എസ് ഒാഫീസര്‍മാരുടെ സമരത്തിനെതിരെയുമുള്ള രണ്ട് വ്യത്യസ്ത ഹരജികളില്‍ വാദം കേള്ക്കെവയാണ് കോടതിയുടെ വിമര്‍ശനം. കേസില്‍ ഐ
.എ.എസ് അസോസിയേഷനെ കക്ഷി ചേര്‍ക്കാനും കോടതി തീരുമാനിച്ചു. ഇവരുടെ കൂടി വാദം കേട്ട ശേ
ഷമാകും അന്തിമ വിധി പുറപ്പെടുവിക്കുക. വാദം കേള്‍ക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി വെച്ചു.
െഎ.എ.എസ് ഉദ്യോഗസ്ഥര്‍ തുടരുന്ന നിസഹകരണം പരിഹരിക്കണമെന്നാവശ്യെപ്പട്ട് കെജ്രിവാള് നടത്തുന്ന കുത്തിയിരിപ്പ് സമരം ഒമ്ബതാം ദിവസത്തേക്കു കടന്നിരിക്കുകയാണ്. അദ്ദേഹത്തോടൊപ്പം നിരാഹാര സമരത്തിലിരുന്ന ഡല്‍ഹി ആരോഗ്യ വകുപ്പ് മന്ത്രി സത്യേന്ദര്‍ ജെയിനെ കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
അതേ സമയം ആരും സമരം ചെയ്യുന്നില്ലെന്ന് അറിയിച്ച് െഎ.എ.എസ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ ഐ.എ.എസ് ഒാഫീസര്‍മാര്‍ക്ക് സുരക്ഷ നല്‍കണമെന്നും സഹപ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കുന്നതായും അസോസിയേഷന്‍ ട്വിറ്റിലൂടെ അറിയിച്ചു.