കൊല്ലം ചടയമംഗലത്ത് അഭിഭാഷകയായ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ചടയമംഗലം മേടയില്‍ ശ്രീമൂലം നിവാസില്‍ കണ്ണന്‍ നായര്‍ അറസ്റ്റില്‍.
അഭിഭാഷകനാണ് ഇയാള്‍.
ഐശ്വര്യയുടെ വീട്ടിൽനിന്നും ഐശ്വര്യ ഉപയോഗിച്ചിരുന്ന ഡയറി കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തുകയും അതിൽ ഐശാര്യ അനുഭവിച്ചിരുന്ന പീഡനങ്ങളെ കുറിച്ചും, തന്റെ ജീവൻ നഷ്ട്ടപെടുകയാണെങ്കിൽ അതിനു കാരണം ഭർത്താവായ കണ്ണൻ നായരാണെന്നും എഴുതിയിട്ടുണ്ട്. ചടയമംഗലം പോലീസ് ആത്മഹത്യ പ്രേരണ, ഗാർഹികപീഡനം എന്നിവയടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഇട്ടിവ സ്വദേശിനി അഡ്വ. ഐശ്വര്യ ഉണ്ണിത്താനെ കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.വിവാഹം കഴിഞ്ഞതിനു ശേഷം ഒരു വർഷത്തോളം ഇരുവരും പിണങ്ങി താമസിക്കുകയും പിന്നീട് കൗൺസിലിംഗ് നടത്തി ഒരുമിച്ചു താമസിച്ചുവരുകയുമായിരുന്നു.ഗാര്‍ഹിക പീഡനം മൂലമാണ് ഐശ്വര്യ ആത്മഹത്യ ചെയ്തതെന്ന് നേരത്തെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.