കൊല്ലം വിസ്മയ കേസിന്റെ വിധി തിങ്കളാഴ്ച. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിലാണ് വിധി പറയുന്നത്. വിസ്മയയുടെ ഭർത്താവായിരുന്ന കിരൺകുമാറാണ് കേസിലെ പ്രതി.
ഭർത്താവ് കിരണിൽ നിന്നും മർദനമേൽക്കുന്നുവെന്ന് സൂചിപ്പിച്ച് വിസ്മയ പിതാവുമായി ഫോണിൽ സംസാരിക്കുന്നതിന്റെ സംഭാഷണം പുറത്തുവന്നു.
കിരണിനെതിരെ സ്ത്രീധന പീഡനം മൂലമുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ, പരുക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 500 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. 42 സാക്ഷികളെയും 120 രേഖകളും 12 മുതലകളും മുന്‍നിര്‍ത്തിയായിരുന്നു വിചാരണ.