ആര്യന്‍ ഖാനോടൊപ്പം വിവാദ സെല്‍ഫിയിലുള്ളത് ആര്? ഉത്തരം നല്‍കി മഹാരാഷ്ട്ര മന്ത്രി

ന്യൂഡല്‍ഹി: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ അറസ്റ്റിലായ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനോടൊപ്പമുള്ള വിവാദ സെല്‍ഫിയില്‍ പ്രതികരണവുമായി മഹാരാഷ്ട്ര മന്ത്രി. പ്രൈവറ്റ് ഇന്‍വെസ്റ്റിഗേറ്ററാണ് ആര്യന്‍ ഖാനോടൊപ്പം ഉളളതെന്നും നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ഓപറേഷനിടെ പുറത്തുനിന്നുള്ളവര്‍ എത്തിയത് എങ്ങനെയെന്ന് എന്‍.സി.ബി വ്യക്തമാക്കണമെന്നും എന്‍.സി.പി മന്ത്രി നവാബ് മാലിക് ആവശ്യപ്പെട്ടു.

ആര്യന്‍ ഖാന്‍റെ കൈപിടിച്ച്‌ എന്‍.സി.ബി ഓഫിസില്‍ ഞായറാഴ്ച എത്തിച്ചത് പ്രൈവറ്റ് ഇന്‍വെസ്റ്റിഗേറ്ററായ കെ.പി ഗോസാവിയാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. റെയ്ഡ് നടക്കുന്നതിനിടെ ബി.െജ.പി വൈസ് പ്രസിഡന്‍റ് മനിഷ് ഭാനുശാലിയേയും കാണാം. സംഭവത്തില്‍ ബി.ജെ.പിയുടെ പങ്ക് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങള്‍. മഹാരാഷ്ട്രയെ അപമാനിക്കാന്‍ വേണ്ടി ബി.ജെ.പി ആസൂത്രണം ചെയ്തതാണ് ഇതെല്ലാമെന്ന് വ്യക്തമാണ്. – അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷമായി ബി.ജെ.പി മഹാരാഷ്ട്രയെ അധിക്ഷേപിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മനിഷ് ഭാനുശാലിയുേടയും ഗോസാവിയുടേയും പ്രൊഫൈലുകള്‍ ഇപ്പോള്‍ ലോക്ക് ചെയ്തിരിക്കുകയാണ്. ബി.ജെ.പി നേതാവായ മനിഷ് ഭാനുശാലി എങ്ങനെയാണ് റെയ്ഡില്‍ ഉള്‍പ്പെട്ടത്? മാലിക് ചോദിച്ചു.

അതേസമയം, മനിഷ് ഭാനുശാലിയേയും ഗോസാവിയേയും സ്വതന്ത്ര സാക്ഷികളായാണ് ഉള്‍പ്പെടുത്തിയതെന്ന് ലഹരി വിരുദ്ധ ഏജന്‍സി വ്യക്തമാക്കി. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ വാസ്തവിരുദ്ധമാണ്. എന്‍.സി.ബിയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും നിഷ്പക്ഷവുമാണ്- എന്‍.സി.ബി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം, ഭാനുശാലിയയെ കുറിച്ചുള്ള ചോദ്യങ്ങളെക്കുറിച്ച്‌ പ്രതികരിക്കാന്‍ ബി.ജെ.പി തയാറായില്ല. പല സംഭവങ്ങളിലും രാഷ്ട്രീയം കളിക്കാറുണ്ട്. എന്നാല്‍ രാജ്യത്തിന്‍റെ ഭാവി തലമുറയെ ബാധിക്കുന്ന ലഹരി മരുന്ന് കേസുകളില്‍ രാഷ്ട്രീയം കളിക്കുന്നത് ശരിയല്ലെന്ന് ബി.ജെ.പി വക്താവ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *