തിരുവനന്തപുരം: ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു സംസ്ഥാനം. പൊതുസ്ഥലങ്ങളിൽ രാവിലെ അഞ്ചു മുതൽ മുതൽ ഏഴുവരെ പ്രഭാതനടത്തവും രാത്രി ഏഴു മുതൽ ഒൻപത് വരെ സായാഹ്ന നടത്തവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അനുവദിക്കും.
ലോക്ഡൗണിൽനിന്ന് ഒഴിവാക്കിയിട്ടുള്ള സർക്കാർ ജീവനക്കാർ, നിയമസഭയിലെ ചോദ്യങ്ങൾക്കു മറുപടി നൽകാൻ ആവശ്യമായ സർക്കാർ ജീവനക്കാർ, പരീക്ഷാ നടത്തിപ്പിന് ആവശ്യമായ ജീവനക്കാർ എന്നിവർ ഓഫീസിൽ ഹാജരാകണം. എന്നാൽ, ജൂണ് ഏഴുമുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ, കന്പനികൾ ഉൾപ്പെടെ എല്ലാ കേന്ദ്ര- സംസ്ഥാന സർക്കാർ ഓഫീസുകളും 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി റൊട്ടേഷൻ അടിസ്ഥാനത്തിൽ പ്രവർത്തിക്കുമെന്നും ഉത്തരവിൽ പറയുന്നു.
മറ്റു നിർദേശങ്ങൾ
* സ്റ്റേഷനറി കടകൾ തുറക്കാൻ അനുവാദമില്ല.
* തുണിത്തരങ്ങൾ, പാദരക്ഷകൾ, ആഭരണങ്ങൾ എന്നിവ വില്ക്കുന്ന കടകളിൽ വിവാഹ ക്ഷണക്കത്തുകൾ കാണിച്ചാൽ മാത്രം പ്രവേശനം. മറ്റെല്ലാവർക്കും ഹോം ഡെലിവറി മാത്രം.
* ഇളവുകൾ ദുരുപയോഗം ചെയ്യുന്നവരെ കർശനമായി തടയും
* വ്യാവസായിക സ്ഥാപനങ്ങൾക്കും ഉത്പാദന കേന്ദ്രങ്ങൾക്കും മാത്രമാണ് ഇപ്പോൾ പ്രവർത്തനാനുമതിയുള്ളത്.
* പഠനാവശ്യങ്ങൾക്കും തൊഴിലിനുമായി വിദേശത്തു പോകുന്നവർക്കു നൽകിയ വാക്സിനേഷൻ ഇളവുകൾ ഹജ്ജ് തീർഥാടകർക്കും.
* 40 വയസിനു മുകളിലുള്ളവർക്ക് എസ്എംഎസ് അയയ്ക്കുന്ന മുറയ്ക്ക് വാക്സിൻ നൽകും.
8ആദിവാസി വിഭാഗങ്ങൾക്ക് മുൻഗണന നോക്കാതെ 18 വയസിനു മുകളിലുള്ള എല്ലാവർക്കും വാക്സിൻ.
ഫ്രണ്ട് ലൈൻ തൊഴിലാളികൾ
പരിശീലനത്തിൽ പങ്കെടുക്കുന്ന പോലീസ് ട്രെയിനികൾ, സാമൂഹ്യസന്നദ്ധ സേന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ഫീൽഡിൽ പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകർ, ഐഎംഡിയുടെ ഫീൽഡ് സ്റ്റാഫ്, കൊച്ചി മെട്രോയിലെ ഫീൽഡ് സ്റ്റാഫ്, കൊച്ചി വാട്ടർ മെട്രോ ഫീൽഡ് സ്റ്റാഫ് എന്നിവരെ തൊഴിലാളികളായി പരിഗണിക്കും.