രേണുക സിംഗ് ഠാക്കൂറിനെ 2022ലെ ഐസിസി എമര്‍ജിംഗ് വനിതാ ക്രിക്കറ്ററായി തിരഞ്ഞെടുത്തു


ഇന്ത്യയുടെ ഏറ്റവും പുതിയ ഫാസ്റ്റ് ബൗളിംഗ് താരം രേണുക സിംഗ് താക്കൂര്‍ ഐസിസി എമര്‍ജിംഗ് വനിതാ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡിന് അര്‍ഹയായി.ഓസ്‌ട്രേലിയയുടെ ഡാര്‍സി ബ്രൗണ്‍, ഇംഗ്ലണ്ടില്‍ നിന്നുള്ള ആലിസ് കാപ്‌സി, സ്വദേശി യാസ്‌തിക ഭാട്ടിയ എന്നിവരെ പിന്തള്ളിയാണ് 26 കാരിയായ രേണുക വളര്‍ന്നുവരുന്ന താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.


കഴിഞ്ഞ വര്‍ഷം സീമിന്റെയും സ്വിംഗ് ബൗളിംഗിന്റെയും ഗംഭീരമായ പ്രകടനങ്ങളിലൂടെ എല്ലാവരേയും ആകര്‍ഷിച്ച ഇന്ത്യന്‍ പേസര്‍ രേണുക സിംഗ് താക്കൂറിനെ 2022 ലെ ഐസിസി എമര്‍ജിംഗ് വനിതാ ക്രിക്കറ്ററായി ബുധനാഴ്ച തിരഞ്ഞെടുത്തു. ഇതോടെ ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമായും അവര്‍ മാറി.


2022ല്‍ രണ്ട് വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളിലായി വെറും 29 മത്സരങ്ങളില്‍ നിന്നാണ് രേണുക തന്റെ രാജ്യത്തിനായി 40 വിക്കറ്റുകള്‍ നേടിയത്, ഇതിഹാസ പേസര്‍ ജുലന്‍ ഗോസ്വാമിയുടെ ശൂന്യത നികത്തി. പന്ത് സ്വിംഗ് ചെയ്യാനോ ഉപരിതലത്തില്‍ നിന്ന് വ്യതിയാനം കണ്ടെത്താനോ കഴിവുള്ള, വലംകൈയ്യന്‍ പേസര്‍ വരും വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസനീയമായ ബൗളര്‍മാരില്‍ ഒരാളാകാന്‍ സാധ്യതയുണ്ട്.

ഏകദിനത്തില്‍, വെറും 14.88 ശരാശരിയില്‍ 18 വിക്കറ്റുകള്‍ നേടിയ രേണുക മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്, അതില്‍ എട്ട് വിക്കറ്റുകള്‍ ഇംഗ്ലണ്ടിനെതിരായ രണ്ട് മത്സരങ്ങളിലും ഏഴ് ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ പരമ്ബരയിലുമാണ്.



Sharing is Caring