യെമന്‍ തീരത്ത് ബോട്ട് മുങ്ങി 68 കുടിയേറ്റക്കാര്‍ മരിച്ചു; 74 പേരെ കാണാനില്ല


യെമന്‍ തീരത്ത് 154 കുടിയേറ്റക്കാരുമായി പോയ ബോട്ട് മറിഞ്ഞ് 68 ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ മരിക്കുകയും 74 പേരെ കാണാതാവുകയും ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ മൈഗ്രേഷന്‍ ഏജന്‍സി സ്ഥിരീകരിച്ചു. ഞായറാഴ്ചയായിരുന്നു സംഭവം


154 എത്യോപ്യന്‍ കുടിയേറ്റക്കാരുമായി പോയ കപ്പല്‍ ഞായറാഴ്ച പുലര്‍ച്ചെ തെക്കന്‍ യെമന്‍ പ്രവിശ്യയായ അബ്യാനിലെ ഏദന്‍ ഉള്‍ക്കടലില്‍ മുങ്ങിയതായി യെമനിലെ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ മേധാവി അബ്ദുസത്തര്‍ എസോവ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു


ആഫ്രിക്കന്‍ കൊമ്പിനും യെമനിനും ഇടയിലുള്ള കടല്‍ പാതയുടെ അപകടങ്ങളെക്കുറിച്ച് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (ഐഒഎം) ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എത്യോപ്യയില്‍ നിന്നും സൊമാലിയയില്‍ നിന്നുമുള്ള കുടിയേറ്റക്കാര്‍, ജോലി തേടി സൗദി അറേബ്യയിലോ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലോ എത്താനുള്ള പ്രതീക്ഷയോടെ പതിവായി അപകടകരമായ ഈ വഴി കടക്കാന്‍ ശ്രമിക്കാറുണ്ട്



Sharing is Caring