പാലക്കാട് റെയില്‍ കോച്ച്‌ ഫാക്ടറി പദ്ധതി ഉപേക്ഷിച്ചു-റെയില്‍വേ മന്ത്രാലയം


ന്യൂഡല്‍ഹി: പാലക്കാട് റെയില്‍ കൊച്ച്‌ ഫാക്ടറി ഉപേക്ഷിക്കുന്നതായി റെയില്‍വേ മന്ത്രാലയം. റെയില്‍വേക്ക് നിലവിലും സമീപ ഭാവിയിലും ആവശ്യമായ കോച്ചുകള്‍ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ തന്നെ സംവിധാനമുണ്ടെന്ന് റെയില്‍വേ അറിയിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലും സഹമന്ത്രി രാജെന്‍ ഗോഹൈനും എം.ബി. രാജേഷ് എം.പിയെ ഇക്കാര്യം രേഖാമൂലം അറിയിച്ചു.


2008-09 ലെ ബജറ്റില്‍ പ്രഖ്യാപിച്ച റെയില്‍വേ കൊച്ചു ഫാക്ടറിയാണ് പത്തു വര്‍ഷങ്ങള്‍ക്കു ശേഷം റെയില്‍വേ മന്ത്രാലയം റദ്ദാക്കുന്നത്. 2012- 13 വര്‍ഷത്തെ ബജറ്റില്‍, സംയുക്ത സംരംഭമായോ പി.പി.പിയിലോ പദ്ധതി നടപ്പാക്കാന്‍ റെയില്‍വേ അനുമതി നല്‍കിയിരുന്നു.


പദ്ധതിക്കായി കഞ്ചിക്കോട് 439 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏട്ടെടുത്തിരുന്നു. റെയില്‍വേക്ക് നിലവിലും സമീപ ഭാവിയിലും ആവശ്യമായ കോച്ചുകള്‍ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ തന്നെ സംവിധാനമുണ്ടെന്നും ഉടനടി മറ്റൊരു കൊച്ചു ഫാക്റ്ററി നിര്‍മ്മിക്കേണ്ട കാര്യമില്ലെന്നുമാണ് റെയില്‍വേയുടെ നിലപാട്.

പദ്ധതിയുമായി സഹകരിക്കാന്‍ ബി.ഇ.എം.എല്‍. താല്പര്യം അറിയിച്ചിരുന്നെങ്കിലും റെയില്‍വേ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നില്ല. ഹരിയാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 161 ഏക്കര്‍ ഭൂമിയിലേക്ക് കൊച്ച്‌ ഫാക്ടറി മാറ്റി സ്ഥാപിക്കാന്‍ റെയില്‍വേ നീക്കം നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.



Sharing is Caring