ചണ്ഡീഗഡില്‍ നടന്ന കേരളവും പഞ്ചാബും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം സമനിലയില്‍ അവസാനിച്ചു. കേരളം ഒന്നാം ഇന്നിംഗ്സില്‍ 371 റണ്‍സിന് അവസാനിച്ചു, അതേസമയം പഞ്ചാബ് നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ 65 റണ്‍സിന്റെ ലീഡ് നേടിയിരുന്നു.രണ്ടാം ഇന്നിംഗ്സില്‍ പഞ്ചാബ് വിക്കറ്റ് നഷ്ടമില്ലാതെ 15 റണ്‍സ് നേടി, മത്സരം സമനിലയില്‍ അവസാനിച്ചു.
പഞ്ചാബിന് മൂന്ന് പോയിന്റുകള്‍ ലഭിച്ചു, അതേസമയം കേരളത്തിന് ഒരു പോയിന്റ് നേടാൻ കഴിഞ്ഞു. ആദ്യ ഇന്നിംഗ്സില്‍ 170 റണ്‍സ് നേടിയ പഞ്ചാബിന്റെ ഹർണൂർ സിങ്ങിനെ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു.അവസാന ദിവസം, ബി. അപരാജിത്തും അഹമ്മദ് ഇമ്രാനും ക്രീസില്‍ നില്‍ക്കെയാണ് കേരളം ഇന്നിംഗ്സ് ആരംഭിച്ചത്.

ഈ ജോഡി 20 റണ്‍സ് കൂടി ചേർത്തു, പിന്നീട് 51 റണ്‍സിന് അപരാജിത്തിനെ ആയുഷ് ഗോയല്‍ പുറത്താക്കി. തുടർന്ന് അഹമ്മദ് ഇമ്രാനും ഷോണ്‍ റോജറുമായി ചേർന്ന് എട്ടാം വിക്കറ്റില്‍ 78 റണ്‍സ് കൂട്ടിച്ചേർത്തു – കേരളത്തിന്റെ മികച്ച കൂട്ടുകെട്ട്.ഉച്ചഭക്ഷണത്തിന് പിരിയുമ്ബോള്‍ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 323 റണ്‍സ് എന്ന നിലയിലായിരുന്നു.
എന്നിരുന്നാലും, ഇടവേളയ്ക്ക് ശേഷം, ഷോണ്‍ റോജർ 27 റണ്‍സെടുത്ത് ഗോയലിന്റെ പന്തില്‍ ലെഗ് ബിഫോർ ആയി വീണു. 10 ബൗണ്ടറികള്‍ ഉള്‍പ്പെടെ 86 റണ്‍സ് നേടിയ അഹമ്മദ് ഇമ്രാൻ കേരളത്തിന്റെ ടോപ് സ്കോററായി. കൃഷ് ഭഗത്തിന്റെ പന്തില്‍ സലീല്‍ അറോറയ്ക്ക് ക്യാച്ച് നല്‍കി പുറത്തായി.
നിധീഷ് റണ്‍ ചെയ്യാതെ പുറത്തായതോടെ ഇന്നിംഗ്സ് 371 റണ്‍സില്‍ അവസാനിച്ചു. പഞ്ചാബിനായി കൃഷ് ഭഗത് നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍, ആയുഷ് ഗോയലും നമാൻ ധീറും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.













