കുപ്പിവെള്ളം അവശ്യവസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍


തിരുവനന്തപുരം: കുപ്പിവെള്ളം വിലകുറച്ചു വില്‍ക്കാന്‍ തയാറാവാത്തതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍. കുപ്പിവെള്ളം അവശ്യസാധനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച്‌ സര്‍ക്കാര്‍ പരിശോധിക്കുകയാണ്. ഇതേക്കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുപ്പിവെള്ളം 12 രൂപയ്ക്ക് വില്‍ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കപ്പെട്ടതിനെക്കുറിച്ച്‌ ദീപിക നല്‍കിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.


കുപ്പിവെള്ളം എട്ടു രൂപയ്ക്ക് നല്‍കാന്‍ നിര്‍മാതാക്കള്‍ തയാറാണ്. നാലു രൂപ വ്യാപാരികളുടെ കമ്മീഷന്‍ നിശ്ചയിച്ച്‌ 12 രൂപയ്ക്ക് വില്‍ക്കാനുള്ള തീരുമാനം സര്‍ക്കാര്‍ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് കൈക്കൊണ്ടത്. എന്നാല്‍ എട്ടു രൂപയ്ക്ക് നിര്‍മാതാക്കളില്‍ നിന്ന് വാങ്ങി 12 രൂപയ്ക്ക് വില്‍ക്കാന്‍ വ്യാപാരികള്‍ തയാറാകുന്നില്ല. 12 രൂപ പ്രിന്‍റ് ചെയ്ത കുപ്പിവെള്ളം വ്യാപാരികള്‍ നിര്‍മാതാക്കളില്‍ നിന്ന് വില്‍പനയ്ക്കായി എടുക്കാത്തതാണ് നിലവിലെ പ്രശ്നം. ഇക്കാര്യം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതു മറികടക്കാനാണ് അവശ്യ വസ്തുക്കളുടെ പട്ടികയില്‍ കുപ്പിവെള്ളത്തെക്കൂടി കൊണ്ടുവരാന്‍ ശ്രമം ആരംഭിച്ചിരിക്കുന്നത്.


നിയമനിര്‍മ്മാണം നടത്തുന്നതോടെ വ്യാപാരികള്‍ 12 രൂപയ്ക്ക് കുപ്പിവെള്ളം വില്‍പന നടത്തേണ്ടി വരും. അല്ലാത്തപക്ഷം സര്‍ക്കാരിന് നടപടി സ്വീകരിക്കാം. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാരിന് ഈ വിഷയത്തില്‍ ഇടപെടുന്നതിന് പരിമിതിയുണ്ട്. ഇതു മറികടക്കാനുള്ള ശ്രമമാണ് ആരംഭിച്ചിരിക്കുന്നത്.

നിര്‍മാതാക്കള്‍ വിലകുറച്ച്‌ കുപ്പിവെള്ളം നല്‍കാത്തതു കൊണ്ടാണ് ഇപ്പോഴും കുപ്പിവെള്ളം 20 രൂപയ്ക്ക് വില്‍ക്കേണ്ടി വരുന്നതെന്നാണ് വ്യാപാരി വ്യവസായി നേതൃത്വം പറയുന്നത്. ഇതു തെറ്റാണെന്നാണ് മന്ത്രിയുടെ വിശദീകരണത്തില്‍ നിന്ന് വ്യക്തമാകുന്നത്. ഇക്കാര്യത്തില്‍ കൃത്യമായ ഇടപെടല്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്തതിനാല്‍ കടുത്ത ചൂടില്‍ പൊള്ളുന്ന വില കൊടുത്താണ് ഇപ്പോഴും പൊതുജനത്തിന് കുപ്പിവെള്ളം വാങ്ങേണ്ടി വരുന്നത്.



Sharing is Caring