ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച വര്‍ധ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളെ പുറത്താക്കി


ഡല്‍ഹി: രാജ്യത്തൊട്ടാകെ  വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ പ്രതിഷേധമറിയിച്ച്‌ ധര്‍ണ്ണ നടത്തുകയും പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്ത ആറ് വിദ്യാര്‍ഥികളെ മഹാരാഷ്ട്രയിലെ മഹാത്മഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയത്തില്‍ നിന്നും പുറത്താക്കി . തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച്‌ ധര്‍ണ്ണ നടത്തി എന്നാരോപിച്ചാണ് ഇവര്‍ക്കെതിരെ  നടപടിയെടുത്തത് . ബലാല്‍സംഗ കേസില്‍ ഉള്‍പ്പെട്ട ബി.ജെ.പി നേതാവ് കുല്‍ദീപ് സിങ് സെങ്കാറിനെതിരെയും വിദ്യാര്‍ഥികള്‍ പ്രതിഷേധം നടത്തിയിരുന്നു .


ഒക്ടോബര്‍ ഒമ്ബതിനാണ് ആക്ടിങ് രജിസ്ട്രാര്‍ രാജശ്വേര്‍ സിങ് വിദ്യാര്‍ഥികളെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. അതേസമയം, ധര്‍ണ്ണയില്‍ 100ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്നുവെന്നും ഇതില്‍ മൂന്ന് വീതം ദലിത്, ഒ.ബി.സി വിദ്യാര്‍ഥികളെ മാത്രമാണ് പുറത്താക്കിയിട്ടുള്ളതെന്നും വിദ്യാര്‍ഥികളിലൊരാള്‍ ആരോപിച്ചു. ധാരാളം ഉയര്‍ന്ന ജാതിക്കാര്‍ പ്രതിഷേധത്തിന്റെ ഭാഗമായെന്നും വിദ്യാര്‍ത്ഥി  വ്യക്തമാക്കി.
ചന്ദന്‍ സരോജ്, നീരജ് കുമാര്‍, രാജേഷ് സാര്‍ത്തി, രജനീഷ് അംബേദ്ക്കര്‍, പങ്കജ് വേല, വൈഭവ് പിംപാല്‍ക്കര്‍ എന്നീ വിദ്യാര്‍ത്ഥികളെയാണ്  അച്ചടക്ക നടപടിയുടെ ഭാഗമായി യൂണിവേഴ്സിറ്റി പുറത്താക്കിയത്.




Sharing is Caring