മണിപ്പൂരിൽ തുടരുന്ന കലാപത്തിന് അറുതിയുണ്ടാക്കണമെന്ന് ആർ.എസ്.എസ്


മണിപ്പൂരിൽ തുടരുന്ന കലാപത്തിന് അറുതിയുണ്ടാക്കണമെന്ന് ആർ.എസ്.എസ്. അക്രമത്തെ അപലപിച്ച സംഘടന, സമാധാനം പുനഃസ്ഥാപിക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ സംസ്ഥാന സർക്കാറിനോടും പൊലീസിനോടും കേന്ദ്ര ഏജൻസികളോടും അഭ്യർഥിച്ചു.


കലാപത്തിൽ നാടുവിടേണ്ടി വന്നവർക്ക് ആശ്വാസമെത്തിക്കണമെന്നും ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.ജനാധിപത്യത്തിൽ വിദ്വേഷത്തിനും അക്രമത്തിനും സ്ഥാനമില്ല. നിലവിലെ പ്രതിസന്ധിക്ക് കാരണമായ വിശ്വാസക്കുറവ് മറികടക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാൻ ചർച്ചകൾ തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.


അരാജകവും അക്രമാസക്തവുമായ സാഹചര്യം അവസാനിപ്പിക്കാനും സുരക്ഷയും ശാശ്വത സമാധാനവും ഉറപ്പാക്കാൻ സംസ്ഥാനത്തെ പൗരസമൂഹത്തോടും ആർ.എസ്.എസ് അഭ്യർഥിച്ചു.



Sharing is Caring