കൊയിലാണ്ടി: ഭർതൃമതിയും, രണ്ടു കുട്ടികളുടെ മാതാവുമായ യുവതിയെ കിണറ്റിൽ നിന്നും രക്ഷപ്പെടുത്തിയ ഹരികൃഷ്ണന് നാട്ടുകാരുടെ അഭിനന്ദന പ്രവാഹം. കാൽ വഴുതി കിണറിൽ വീണ സ്ത്രീയുടെയും നാട്ടുകാരുടെയും നിലവിളി കേട്ടു ഓടിയെത്തി സ്വന്തം ജീവൻപോലും വകവെക്കാതെ തന്റെ കൺമുന്നിൽ നിന്നും പിടക്കുന്ന ജീവനുവേണ്ടി കിണറിലെക്കു എടുത്ത് ചാടുകയും അതിസാഹസികമായി സ്ത്രീയെ രക്ഷിക്കുകയായിരുന്നു കൊച്ചുമിടുക്കൻ.ഇരുപത്തിയെട്ടാം വാർഡിലെ പരേതനായ കുന്നാപ്പാണ്ടി താഴെകുനി ഹരിദാസന്റെയും ‘റീനയുടെയും മകനാണ് ഹരികൃഷ്ണൻ. കഴിഞ്ഞ ദിവസമായിരുന്നു സംഭവം .കൊയിലാണ്ടി ഗവ.ഐ.ടി.ഐ.യിൽ ഇലക്ട്രോണിക്സ് വിദ്യാർത്ഥിയാണ്.പൊയിൽക്കാവ് ഹെയർസെക്കണ്ടറി സ്കൂളിലെ സീനിയർ സ്റ്റുഡൻറ് പോലീസ് കേഡറ്റായിരുന്നു. ഈ ഒരു സമയം അവിടെ എത്തി ചേർന്ന കുന്നപ്പനാരി റഷീദ് ന്റെ മകൻ മിർഷാദ്അലി റഷീദും ഹരികൃഷ്ണൻ്റെ സഹായത്തിനായി ചേർന്നു. ഹരികൃഷ്ണനെ തേടി നിരവധി അഭിനന്ദന പ്രവാഹമാണ് എത്തുന്നത്.
കൊയിലാണ്ടി നഗരസഭ ചെയർ പേഴ്സൺ സുധ കെ.പി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു , കൗൺസിലർ സി. പ്രഭ , വി.കെ. മനോജ് , കെ. ശിവാനന്ദൻ , അനു പ്, എന്നിവർ ഹരികൃഷ്ണൻ്റെ വീട്ടിൽ എത്തി അഭിനന്ദിച്ചു.