പുരാവസ്തുതട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനക്കേസിലെ മൂന്നാം പ്രതി ഐ.ജി ജി. ലക്ഷ്മണിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഹൈകോടതിയെ സമീപിച്ച ഐ.ജി ലക്ഷ്മൺ സര്‍ക്കാറിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു.
ഇതിനിടെ, മുഖ്യമന്ത്രിയുടെ ഓഫിസിൽ ഭരണഘടനാതീതമായ ശക്തികൾ പ്രവർത്തിക്കുന്നുവെന്ന ആരോപണവുമായി ഹൈകോടതിയിൽ ഹരജി നൽകിയ ലക്ഷ്മണിനെതിരെ നടപടിക്ക് ആഭ്യന്തരവകുപ്പ് നിയമസാധുത തേടി. സർവിസിലുള്ള ഉന്നത ഉദ്യോഗസ്ഥന്റെ നടപടി ഗുരുതര ചട്ടലംഘനമായാണ് ആഭ്യന്തരവകുപ്പ് കാണുന്നത്.













