ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം

ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. ചിന്നക്കനാലിലെ വിലക്ക് മൗണ്ട് ഫോർട്ട് സ്‌കൂളിന് സമീപമുള്ള ഷെഡ് തകർത്തു. രാജൻ എന്ന വ്യക്തിയുടെ ഷെഡ്ഡാണ് തകർത്തത്.ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു ആക്രമണം. പ്രശ്‌നക്കാരനായിരുന്ന അരിക്കൊമ്പൻ പോയതോടെ ചിന്നക്കനാൽ ശാന്തമായി എന്ന ആശ്വസത്തിലായിരുന്നു പ്രദേശവാസികൾ. എന്നാൽ ചക്കക്കൊമ്പൻ അടങ്ങുന്ന സംഘം ചിന്നക്കനാലിലെ പ്രദേശവാസികളെ വീണ്ടും ആശങ്കയിലാക്കിയിരിക്കുകയാണ്.

അതേസമയം, വനംവകുപ്പിന്റെ കൃത്യമായ നിരീക്ഷണത്തിൽ പെരിയാർ കടുവാ സങ്കേതത്തിൽ ചുറ്റിത്തിരിയുകയാണ് ഇടുക്കിയെ വിറപ്പിച്ച അരിക്കൊമ്പൻ കാട്ടാന. ഇന്നലെ വൈകിട്ട് അവസാനം കാണുമ്പോൾ മേദകാനം ഭാഗത്തുണ്ടായിരുന്നത്. ഇറക്കി വിട്ട സ്ഥലത്ത് നിന്നും മൂന്നി കിലോമീറ്റർ ദൂരത്തിനുള്ളിൽ അരിക്കൊമ്പനുണ്ടെന്നാണ് വനം വകുപ്പ് പറയുന്നത്. അരിക്കൊമ്പന് തുമ്പിക്കൈയിലെ മുറിവിനുള്ള മരുന്നു നൽകിയിരുന്നു. ഇന്ന് മുതൽ ആന പൂർണമായും മയക്കത്തൽ നിന്നുണരുമെന്നാണ് വനവകുപ്പിൻറെ കണക്കൂ കൂട്ടൽ. ജനവാസ മഖലയിലേക്ക് കടക്കില്ലെന്നാണ് വനംവകുപ്പ് പറയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *