ഇന്നലെ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഐ.സി.സി ചാമ്ബ്യൻസ് ട്രോഫി ക്രിക്കറ്റ് സെമിയില്‍ നാലു വിക്കറ്റിന് കംഗാരുക്കളെ കീഴടക്കി ഇന്ത്യ ഫൈനലിൽ.കൊഹ്‌ലിയാണ് (84) ഒരിക്കല്‍ കൂടി രക്ഷകനായത്. വിരാടാണ് മാൻ ഒഫ് ദ മാച്ച്.
ഇന്ന് ലാഹോറില്‍ ന്യൂസിലാൻഡും ദക്ഷിണാഫ്രിക്കയും തമ്മില്‍ നടക്കുന്ന രണ്ടാം സെമിയിലെ വിജയികളെയാണ് ഫൈനലില്‍ നേരിടേണ്ടത്. ഞായറാഴ്ച ദുബായ്‌യില്‍ ആണ് ഫൈനല്‍.

ഓള്‍റൗണ്ട് മികവ്
ഓസ്ട്രേലിയ 49.3 ഓവറില്‍ 264 റണ്‍സിന് ആള്‍ഔട്ട്
ഓസീസ് നായകൻ സ്റ്റീവ് സ്മിത്തിന് (73) അർദ്ധസെഞ്ച്വറി
11 പന്തുകള്‍ ബാക്കിനില്‍ക്കേ ഇന്ത്യ ലക്ഷ്യത്തിലെത്തി
ശ്രേയസും (45), രാഹുലും (42*) ബാറ്രിംഗില്‍ തിളങ്ങി
3 വിക്കറ്റ് വീഴ്ത്തി ഷമിയും രണ്ടണ്ണം വീഴ്ത്തി വരുണും ഓസീസ് സ്കോർ പിടിച്ചുകെട്ടി
5
ഇത് അഞ്ചാം തവണയാണ് ഇന്ത്യ ചാമ്ബ്യൻസ് ട്രോഫി ഫൈനലിലെത്തുന്നത്.













