നിർമാതാവ് സാന്ദ്ര തോമസിൻ്റെ പരാതിയില്‍ സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനെതിരെ കേസ്. എറണാകുളം സെൻട്രല്‍ പൊലീസാണ് കേസെടുത്തത്.സിനിമയില്‍ നിന്ന് മാറ്റി നിർത്തിയെന്നും പൊതുമധ്യത്തില്‍ ഭീഷണിപ്പെടുത്തി എന്നാണ് സാന്ദ്രയുടെ പരാതി. നിർമാതാവ് ആന്‍റോ ജോസഫാണ് രണ്ടാം പ്രതി.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ, നിർമാതാക്കളുടെ സംഘടനയെ സാന്ദ്ര രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സിനിമയുടെ തർക്കപരിഹാരവുമായി ബന്ധപ്പെട്ട യോഗത്തില്‍ ലൈംഗികാധിക്ഷേപം നേരിട്ടെന്ന സാന്ദ്രയുടെ പരാതിയില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

പിന്നാലെയാണ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ സല്‍പ്പേരിന് കളങ്കം ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി സാന്ദ്രയെ പുറത്താക്കിയത്.













