സ്വവര്‍ഗ ലൈംഗികതയോട് താല്‍പര്യം; പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ തിരുവനന്തപുരം സ്വദേശിനി അറസ്റ്റില്‍

പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ കേസില്‍ തിരുവനന്തപുരം സ്വദേശിനി അറസ്റ്റില്‍. 25കാരിയായ ജലീറ്റ ജോയ് എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിയെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്.

ബംഗളൂരുവില്‍ താമസമാക്കിയ പെണ്‍കുട്ടിയും ജലീറ്റയും ഇവിടെവച്ചാണ് കണ്ടുമുട്ടുന്നത്. തന്റെ ജേഷ്ഠനാണെന്ന് പറഞ്ഞ് ജലീറ്റ ഒരു യുവാവിനെ പരിചയപ്പെടുത്തുകയും പിന്നീട് പെണ്‍കുട്ടിയെ വിവാഹം ആലോചിക്കുകയും ചെയ്തു. എന്നാല്‍ യുവാവിനെ ഇതിനുശേഷം കാണാതാകുകയായിരുന്നു. നാട്ടിലേക്ക് മടങ്ങിപോന്ന പെണ്‍കുട്ടിയെ തിരികെ ബംഗളൂരുവിലെത്താന്‍ ജലീറ്റ നിര്‍ബന്ധിച്ചു. പെണ്‍കുട്ടി വഴങ്ങുന്നില്ലെന്ന് കണ്ടതോടെ തന്റെ പക്കലിരുന്ന ബ്ലാങ്ക്ചെക്കില്‍ അഞ്ച് ലക്ഷം രൂപ എഴുതി കേസ് നല്‍കി.

കഴിഞ്ഞമാസം 21ന് ബംഗളൂരുവില്‍ നിന്ന് മാവേലിക്കരയിലെത്തിയ ജലീറ്റ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി കൂട്ടികൊണ്ടുപോകുകയായിരുന്നു. കൊച്ചിയിലെത്തി വിമാനമാര്‍ഗം മുംബൈയിലേക്കും പിന്നീട് അവിടെ നിന്ന് ഗുജറാത്തിലേക്കുമാണ് ഇവര്‍ പെണ്‍കുട്ടിയെ കൊണ്ടുപോയത്. ഗുജറീത്തിലെ സത്പുരയില്‍ രണ്ട് മലയാളി യുവതികള്‍ക്കൊപ്പം പെണ്‍കുട്ടിയെ താമസിപ്പിക്കുകയായിരുന്നു.

അന്വേഷണത്തെക്കുറിച്ച്‌ അറിഞ്ഞതോടെ ഈ മാസം 24-ാം തിയതി പെണ്‍കുട്ടിയെ ഒരു അഭിഭാഷകനൊപ്പം മാവേലിക്കരയിലേക്ക് അയച്ചു. നാട്ടിലെത്തിയ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത ശേഷം പൊലീസ് സംഘം ബംഗളൂരുവില്‍ നിന്ന് ജലീറ്റയെ അറസ്റ്റ് ചെയുകയായിരുന്നു. സ്വവര്‍ഗ ലൈംഗികതയോട് താല്‍പര്യമുള്ള ജലീറ്റ ഈ താല്‍പര്യം മുന്‍നിര്‍ത്തി തന്നെ ഭീഷണിപ്പെടുത്തിയെന്നും ഇതാണ് തന്നെ തട്ടികൊണ്ടുപോകാന്‍ കാരണമെന്നും പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി. അറസ്റ്റിലായ യുവതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *