സുരേഷ് ഗോപി നാളെ ഡല്‍ഹിയിലേക്ക്; നെഞ്ചിടിച്ചു സംസ്ഥാന നേതാക്കള്‍

കോഴിക്കോട്: സംസ്ഥാന അധ്യക്ഷ പദവി തേടിയെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സുരേഷ് ഗോപി എംപി നാളെ ഡല്‍ഹിക്കു തിരിക്കും. ഇതോടെ നെഞ്ചിടിപ്പോടെ ദിവസങ്ങള്‍ തള്ളനീക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വത്തിലുള്ളവര്‍.

സംസ്ഥാനത്തെ നേതാക്കളെ വിശ്വാസത്തിലെടുക്കാതെയും അറിയിക്കാതെയുമുള്ള തീരുമാനങ്ങള്‍ നേരത്തെയും കേന്ദ്രനേതൃത്വത്തില്‍ നിന്നു പലവട്ടം വന്നിട്ടുള്ളതിനാല്‍ സുരേഷ് ഗോപിയുടെ ഡല്‍ഹി യാത്രയേയും തെല്ല് ആശങ്കയോടെയാണ് സംസ്ഥാന നേതാക്കള്‍ കാണുന്നത്.

സുരേഷ് ഗോപി ബിജെപി സംസ്ഥാന പ്രസിഡന്‍റ് ആയി നിയമിതനാകാന്‍ സാധ്യതയുണ്ടെന്നുള്ള വാര്‍ത്തകള്‍ കുറെ ആഴ്ചകളായി അന്തരീക്ഷത്തിലുണ്ട്. എന്നാല്‍, അങ്ങനെയൊരു ആലോചനയില്ലെന്നു പറഞ്ഞു സംസ്ഥാന നേതൃത്വം ഇതു തള്ളിക്കളഞ്ഞിരുന്നു.

സംസ്ഥാന നേതൃത്വവുമായി അത്ര അടുപ്പമില്ലാതെയാണ് സുരേഷ് ഗോപിയുടെ പ്രവര്‍ത്തനം. അദ്ദേഹത്തിന്‍റെ ഒറ്റയാന്‍പോക്കില്‍ കേരള നേതാക്കളില്‍ പലരും അസ്വസ്ഥരുമായിരുന്നു. എന്നാല്‍, കേന്ദ്രനേതൃത്വത്തിന്‍റെ കൃത്യമായ പിന്തുണയോടെയാണ് അദ്ദേഹം പല നീക്കങ്ങളും നടത്തുന്നതെന്നാണ് സൂചന.

നാര്‍ക്കോട്ടിക് ജിഹാദ് വിഷയം ഉയര്‍ന്നു വന്നപ്പോള്‍ പാലാ ബിഷപ്പിനെ സുരേഷ് ഗോപി എത്തി സന്ദര്‍ശിച്ചതു വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. സംസ്ഥാനനേതാക്കള്‍ അറിയാതെയായിരുന്നു അദ്ദേഹത്തിന്‍റെ സന്ദര്‍ശനം.

എന്നാല്‍, കേന്ദ്രനേതാക്കളുടെ നിര്‍ദേശ പ്രകാരമാണ് അദ്ദേഹം ബിഷപ്പിനെ സന്ദര്‍ശിച്ചതെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍. നാര്‍കോട്ടിക് ജിഹാദ് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം സഭാധ്യക്ഷന്‍മാരുടെ യോഗം വിളിക്കുമെന്നും കഴിഞ്ഞ ദിവസം സുരേഷ്ഗോപി എംപി പറഞ്ഞിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്. അതേസമയം, ഇതു നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചയാണെന്നും മറ്റ് അഭ്യൂഹങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നും അദ്ദേഹം പറയുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയും കുഴല്‍പ്പണ കേസിലെ ആരോപണങ്ങളും പ്രതിസന്ധി രൂക്ഷമാക്കിയതോടെയാണ് ബിജെപി കേരള ഘടകത്തില്‍ കേന്ദ്രം അഴിച്ചുപണിക്ക് ഒരുങ്ങുന്നത്. എന്നാല്‍, കെ.സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റുന്ന കാര്യത്തില്‍ ഇതു തീരുമാനമെടുത്തിട്ടില്ല.

ബിജെപി കേന്ദ്രനേതൃത്വം ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധകൊടുക്കുന്നത് വരാനിരിക്കുന്ന യുപി തെരഞ്ഞെടുപ്പിലാണ്. അത് കഴിഞ്ഞ ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം.

ഇതിനിടെ, അടുത്ത കാലത്ത് ബിജെപിയിലേക്കു വന്ന പല പ്രമുഖരും സംസ്ഥാന നേതൃത്വത്തില്‍നിന്നു വേണ്ട പിന്തുണയോ സഹകരണമോ കിട്ടുന്നില്ലെന്ന അതൃപ്തിയിലാണ്. മെട്രോമാന്‍ ഇ. ശ്രീധരന്‍, മുന്‍ ഡിജിപി ജേക്കബ് തോമസ് തുടങ്ങിയവരൊക്കെ അതൃപ്തിയിലാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *