റഷ്യയ്ക്കെതിരെ ആരോപണവുമായി ബ്രിട്ടണ്‍; മുന്‍ റഷ്യന്‍ ചാരനെ വധിക്കാന്‍ ഉത്തരവിട്ടത് റഷ്യന്‍ പ്രസിഡന്റ് പുടിന്‍


ലണ്ടന്‍: മുന്‍ റഷ്യന്‍ ചാരനെയും മകളെയും വധിക്കാന്‍ ശ്രമിച്ചതിനെച്ചൊല്ലി ബ്രിട്ടനും റഷ്യയും തമ്മിലുള്ള തര്‍ക്കം തുടരുന്നു. സെര്‍ജി സ്ക്രീപലിനെയും മകള്‍ യുലിയയെയും വധിക്കാന്‍ ഉത്തരവിട്ടത് റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്‍ നേരിട്ടാണെന്ന ആരോപണവുമായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സന്‍ രംഗത്തെത്തിയതിനെ തുടര്‍ന്ന് റഷ്യ കടുത്ത ഭാഷയില്‍ പ്രതികരിക്കുകയായിരുന്നു.


ബോറിസ് ജോണ്‍സന്റെ പ്രസ്താവന ഞെട്ടിക്കുന്നതും ക്ഷമിക്കാനാകാത്തതുമാണെന്നാണ് റഷ്യ പ്രതികരിച്ചത്. നയതന്ത്ര പ്രതിനിധികളെ പിരിച്ചുവിട്ട് ഇരുരാജ്യങ്ങളും പോര് തുടരുന്നതിനിടയിലാണ് വീണ്ടും പ്രകോപനപരമായ വാക്കുകളുമായി നേതാക്കള്‍ രംഗത്തെത്തുന്നത്. ബ്രിട്ടന്റെ നടപടികള്‍ക്കെല്ലാം ഉടന്‍ തിരിച്ചടി പ്രതീക്ഷിക്കാമെന്നാണ് റഷ്യയുടെ നിലപാട്.




Sharing is Caring