മദ്യഷാപ്പുകള്‍ എന്നു തുറക്കുമെന്ന് തീരുമാനിച്ചിട്ടില്ല -മന്ത്രി ടി.പി. രാമകൃഷ്ണന്‍

കേരളത്തില്‍ മദ്യഷാപ്പുകള്‍ എന്നു തുറക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. കണ്‍സ്യൂമര്‍ഫെഡിനും ബീവറേജ് കോര്‍പറേഷനും കൂടി 301 ഔട്ട്ലറ്റുകളാണ് കേരളത്തിലുള്ളത്. മുഴുവന്‍ ഔട്ട്ലറ്റുകളും ഒന്നിച്ചു തുറക്കുന്നതിന്‍െറ നടപടികളാണ് സര്‍ക്കാര്‍ തീരുമാനിക്കുന്നത്.

ഇത്തരത്തില്‍ തുറക്കുന്ന ഔട്ട്ലറ്റുകളില്‍ തിരക്ക് കുറക്കാനായി മദ്യത്തിന് മുന്‍കൂറായി ഓണ്‍ലൈന്‍ ബുക്കിങ് സ്വീകരിക്കും. അതിന്‍െറ അടിസ്ഥാനത്തില്‍ ഔട്ട്ലറ്റുകള്‍ വഴി പണം വാങ്ങി മദ്യം വിതരണം ചെയ്യാനുമാണ് ഉദ്ദേശിക്കുന്നത്. കൂടാതെ ഔട്ട്ലറ്റുകളുടെ പ്രവര്‍ത്തന സമയം കുറക്കാനും ഉദ്ദേശിക്കുന്നുണ്ടെന്നും ടി.പി. രാമകൃഷ്ണന്‍ വ്യക്തമാക്കി.

കേരളത്തിന്‍െറ ഐ.ടി മിഷനും സ്റ്റാര്‍ട്ടപ് മിഷനും ചേര്‍ന്നാണ് ഇതിനുള്ള ക്രമീകരണങ്ങള്‍ നടത്തുന്നത്. ബാര്‍ ഹോട്ടലുകള്‍ ഇപ്പോള്‍ തുറക്കാന്‍ സാധിക്കില്ല. അവിടെ ഇരുന്ന് മദ്യം കഴിക്കാന്‍ അനുവദിക്കില്ല. ബാര്‍ ഹോട്ടലില്‍ പ്രത്യേകം സജ്ജമാക്കുന്ന കൗണ്ടറുകള്‍ വഴി ബീവറേജ് കോര്‍പറേഷന്‍െറ വിലയില്‍ മദ്യം പാഴ്സല്‍ നല്‍കാന്‍ സാധിക്കും. അതിനുള്ള നിയമ ഭേദഗതി തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *