പ്രളയം ജൈമേഖലയിലുണ്ടാക്കിയ ആഘാതം പഠിക്കുമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം: പ്രളയം കേരളത്തിന്‍റെ ജൈവവൈവിധ്യമേഖലയിലുണ്ടാക്കിയ ആഘാതം സമഗ്രമായി പഠിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്‍റെ നേതൃത്വത്തിലാണ് ജൈവവൈവിധ്യമേഖലയിലെ മാറ്റം പഠിക്കുന്നത്.


തദ്ദേശസ്ഥാപനങ്ങളിലെ ബയോഡൈവേര്‍സിറ്റി മാനേജ്മെന്‍റു കമ്മിറ്റികളുമായി ചേര്‍ന്നാണ് പഠനം. പ്രാദേശികമായി സൂക്ഷ്മമായ സര്‍വേ നടത്താനാണ് തീരുമാനം. ഒരു മാസത്തിനകം ഇത്പൂര്‍ത്തിയാകും. വിദഗ്ധരടങ്ങിയ സംസ്ഥാനതല സമിതി സര്‍വേയും പഠനവും നിരീക്ഷിക്കും. ജൈവവൈവിധ്യമേഖലയിലെ വിദഗ്ധരായ നൂറ് പേരെ പഠനത്തിന് നേത‍ൃത്വം നല്‍കാന്‍ ചുമതലപ്പെടുത്തും. ഈ റിപ്പോര്‍ട്ടിന്‍റെ കൂടി പശ്ചാത്തലത്തിലാകും സംസ്ഥാനത്തിന്‍റെ സുസ്ഥിരവികസനത്തിന് ഉതകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുക.




Sharing is Caring